അമ്മയും മകളും വീടിനകത്ത് മരിച്ച നിലയിൽ
Saturday, July 6, 2024 10:08 PM IST
പാലോട്: അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരയം ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), മകൾ ഗീത(59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അമിതമായി ഗുളിക കഴിച്ചതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇവരുടെ ഭൂമിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന കേസിൽ മൂന്ന് ദിവസം മുൻപ് പ്രതികൂലമായ വിധിയുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഗീതയുടെ ഭർത്താവ് വത്സലൻ സമീപത്തു തന്നെയുള്ള ഇവർ നടത്തുന്ന കടയിൽ ഉണ്ടായിരുന്നു. സമീപവാസിയായ ഒരാൾ വീട്ടിൽ ചെന്നു നോക്കുമ്പോഴാണ് ഗീത വീടിന്‍റെ ഹാളിൽ മരിച്ചു കിടക്കുന്നത് കണ്ടത്.


ഇയാൾ വിവരം ബന്ധുക്കളെ അറിയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമ്മയെ കിടപ്പ് മുറിയിലും മരിച്ച നിലയിൽ കണ്ടത്. ജ്യോതികുമാറാണ് മരിച്ച സുപ്രഭയുടെ മറ്റൊരു മകൻ. പരേതനായ സഹദേവനാണ് ഭർത്താവ്. ഡോ.മിഥുൻ, മുകിൽ എന്നിവരാണ് ഗീതയുടെ മക്കൾ. ഡോ. രാഖിയാണ് മരുമകൾ. പാലോട് പോലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.