കൂറ്റൻ പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം മുടങ്ങി
Tuesday, September 24, 2024 7:03 AM IST
കാക്കനാട്: മെട്രോ റെയിൽ രണ്ടാംഘട്ട നിർമാണത്തിന്‍റെ ഭാഗമായി സീപോർട്ട്-എയർപോർട്ട് റോഡിൽ സംരക്ഷണ ഭിത്തിക്കായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ ജലവിഭവ വകുപ്പിന്‍റെ കൂറ്റൻ കുടിവെള്ള പൈപ്പുപൊട്ടി. ടി.വി. സെന്‍റർ ദർശൻ നഗറിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പൈപ്പുപൊട്ടിയത്.

ഇതേ തുടർന്ന് തുതിയൂർ, ഈച്ചമുക്ക്, ചിറ്റേത്തുകര ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. പൈപ്പിൽ നിന്നുള്ള വെള്ളത്തിന്‍റെ മർദം കുറയ്ക്കുന്നതിനായി സുരഭി നഗറിക്കുള്ള വാൽവ് പൂട്ടിയതോടെ ഈ ഭാഗങ്ങളിലും ജലവിതരണം ഭാഗികമായി മുടങ്ങി. കരാറുകാരന്‍റെ അനാസ്ഥയാണ് പൈപ്പ് പൊട്ടാൻ കാരണമെന്നു പ്രദേശവാസികൾ ആരോപിച്ചു.


കുഴിയെടുത്ത സമയത്ത് മെട്രോ റെയിൽ അധികൃതരോ, വാട്ടർ അഥോറിട്ടി ഉദ്യോഗസ്ഥരോ ഇവിടെ ഇല്ലായിരുന്നെന്് വാർഡ് കൗൺസിലർ സി.സി. വിജുവും റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളും പറഞ്ഞു.

സീപോർട്ട്-എയർപോർട്ട് റോഡിന്‍റെ അരികുചേർന്നാണ് കൊച്ചി റിഫൈനറിയിലേക്കുള്ള നാഫ്ത്ത, ഡീസൽ കുഴലുകൾ കടന്നുപോകുന്നത്. ഈ പൈപ്പുകൾ തകർന്നാൽ വലിയ ദുരന്തമാണുണ്ടാകുക. വാട്ടർ അഥോറിട്ടി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ രാത്രി വൈകിയും തുടർന്നു.