കാണാതായ ആദമിനെ കണ്ടെത്താൻ പള്ളുരുത്തി സ്റ്റേഷനു മുന്നിൽ പ്രതിഷേധം
Monday, September 23, 2024 6:38 AM IST
പള്ളുരുത്തി: കാണാതായ ആദം ജോൺ ആന്‍റണിയെ കണ്ടെത്തുന്നതിനുള്ള പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പള്ളുരുത്തി പോലീസ് സ്റ്റേഷൻ മുൻപിൽ കോൺഗ്രസ് പ്രവർത്തകർ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടി പ്രതിഷേധിച്ചു.

കോൺഗ്രസ് പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. സിഎ വിദ്യാർഥിയായ ആദത്തെ ജൂലൈ 27 നാണു കാണാതാവുന്നത്. എന്നും പുലർച്ചെ സൈക്ലിംഗ് നടത്തുന്ന ആദം കാണാതാവുന്ന ദിവസം പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് സൈക്കിളുമായി ഇറങ്ങിയിട്ട് മടങ്ങിയെത്തിയിട്ടില്ല.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊച്ചിൻ ഷിപ്‌യാർഡ് വരെ സൈക്കിൾ ചവിട്ടി എത്തിയതായി വ്യക്തമായിയിരുന്നു. പിന്നീട് പോലീസിനന്‍റെ അന്വേഷണം മുന്നോട്ടു പോയില്ല. ആദം ഫോൺ വീട്ടിൽ വച്ചു പോയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താനായില്ല. ടാക്സ് കൺസൽറ്റന്‍റുമാരായ ആന്‍റണിയുടെയും സിമിയുടെയും മകനാണ് കാണാതായ ആദം.


മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദമിന്‍റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും അന്വേഷണം മുന്നോട്ടു പോയിട്ടില്ല.

പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്‍റ് എം.എച്ച്. ഹരേഷ് അധ്യക്ഷത വഹിച്ചു. എൻ.ആർ. ശ്രീകുമാർ, കൗൺസിലർ അഭിലാഷ് തോപ്പിൽ, വി.എഫ്. ഏണസ്റ്റ്, പോൾ പുന്നക്കാട്ടുശേരി, സുമിത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു. ആർ. സന്തോഷ്, പി.ജി. ഗോപിനാഥ്, ലൈല വിൻസന്‍റ്, ജാൻസി ജോസഫ്, ഷിൻസൻ, അഖിൽ,

ജോസിചാണയിൽ, അരുൺ കുമാർ, ഷാജി, ജെൻസൻ, പീറ്റർ, ഷോണി റാഫേൽ,പി.ജി. പിള്ള, സാബു, തോമസ്, സഞ്ജു, റൂബി, രമേശ്, ജോസഫ്, ആരിഫ, മഞ്ജു ടീച്ചർ, നൗഫിയ, ആൻസൽ, അജീഷ് എന്നിവർ നേതൃത്വം നൽകി.