ഹോട്ടലിൽ തീപിടിത്തം : ജീവനക്കാർ ഓടി രക്ഷപ്പെട്ടു
Monday, September 23, 2024 6:38 AM IST
കോതമംഗലം: നഗരത്തില്‍ ദേശീയപാതയോരത്തെ ഹോട്ടലിന് തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തി. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ ഹോട്ടലിലെത്തിയവരും ഹോട്ടൽ ജീവനക്കാരും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന അബാദ് ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം. ഹോട്ടലിനു മുന്‍വശത്തെ അല്‍ഫാം അടുപ്പില്‍നിന്ന് ചിമ്മിനിയിലേക്ക് തീപടര്‍ന്ന് ആളിക്കത്തുകയായിരുന്നു.

ഉടൻ ഹോട്ടല്‍ ജീവനക്കാരും സമീപത്ത് ഉണ്ടായിരുന്നവരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് സമീപത്തെ പെട്രോള്‍ പമ്പില്‍നിന്ന് ഫയർ ഡിസ്റ്റിംഗ്യുഷർ ഉപയോഗിച്ച് നടത്തിയ ശ്രമത്തിൽ തീ ഭാഗികമായി അണയ്ക്കാനായി.

അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി അര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. അല്‍ഫാം അടുപ്പും ചിമ്മിനിയും വയറിംഗും മേല്‍ക്കൂരയുടെ ഒരുഭാഗവും അടക്കം കത്തിയമര്‍ന്നു.


കെട്ടിടത്തോട് ചേര്‍ന്നുള്ള വൈദ്യുത തൂണിലെ വയറിലേക്കും തീപടര്‍ന്നിരുന്നു. സംഭവം നടന്നയുടൻ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മാറ്റിയതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായില്ല.

അല്‍ഫാം അടുപ്പിന്‍റെ ചിമ്മിനിയില്‍ അടിഞ്ഞുകൂടിയ നെയ്യും കരിയും എണ്ണയും ചേര്‍ന്ന മിശ്രിതത്തിന് തീപിടിച്ചാണ് തീ കുടുതൽ ആളിക്കത്തിയത്. 70000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു. ആദ്യം ഗ്യാസ് സിലിണ്ടറിന് തീപിടിച്ചെന്ന അഭ്യൂഹം പടര്‍ന്നതോടെ വാഹനങ്ങള്‍ തിരിച്ചുവിട്ടിരുന്നു.

ഫയര്‍ഫോഴ്‌സ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ എം. അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് തീയണച്ചത്.