മൂവാറ്റുപുഴയിൽ ‘ഡ്രീം ലാൻഡ് ’ : നാശോന്മുഖമായിട്ടും നടപടിയില്ല
Monday, September 23, 2024 6:59 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ പാർക്ക് ഡ്രീം ലാൻഡ് നാശോന്മുഖമായിട്ടും അധികൃതർ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപം. പാർക്കിലെ സ്തൂപങ്ങളും ശില്പങ്ങളും മരംവീണ് തകർന്നും, കളി ഉപകരണങ്ങൾ കാലപ്പഴക്കത്താൽ നശിച്ചിട്ടും നഗരസഭ കൈക്കൊള്ളുന്ന അനാസ്ഥയിലാണ് വ്യാപക പ്രതിഷേധം.

പാർക്കിലെ പകുതിയോളം വരുന്ന വിളക്കുകൾ തകരാറിലായിട്ട് നാളുകളേറെയായി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ പലതും ഉപയോഗശൂന്യമാണ്. പുറമെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും പാർക്കിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 12 ലക്ഷം ചെലവഴിച്ച് ഏതാനും വർഷംമുന്പ് നവീകരിച്ച പാർക്കാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കളി ഉപകരണങ്ങൾ പെയിന്‍റ് ചെയ്ത് മനോഹരമാക്കുന്നതു മുതൽ നടപ്പാത ടൈൽ വിരിക്കുന്നതടക്കമുള്ള ജോലികളാണ് ചെയ്തിരുന്നത്.


ആറേക്കർ സ്ഥലത്തായാണ് പാർക്ക് പ്രവർത്തിക്കുന്നത്. കുട്ടികൾക്കായി നിരവധി കളി ഉപകരണങ്ങൾ ഉൾപ്പെടെ ഇവിടെ സജ്ജമാണെങ്കിലും പ്രയോജനമില്ല. മൂവാറ്റുപുഴയാറിന്‍റെ തീരത്തായി സ്ഥിതിചെയ്യുന്ന പാർക്കിൽ അവധിക്കാലം ആഘോഷിക്കാൻ രക്ഷിതാക്കളോടൊപ്പം നിരവധി കുട്ടികളാണ് ദിനംപ്രതി എത്തുന്നത്.

ഏറുമാടവും, മനോഹരമായ ശില്പങ്ങളും സ്വാഭാവിക കുന്നുകളും കരിങ്കൽ കൂട്ടവുമെല്ലാം പാർക്കിലെത്തുന്നവർക്ക് കൗതുകമുണർത്തുന്ന കാഴ്ചകളായിരുന്നു.

അറ്റകുറ്റപ്പണികൾ നടത്തി പാർക്ക് വീണ്ടും നവീകരിക്കാൻ അധികൃതർ തയാറാകണമെന്ന് പൗരസമിതി പ്രസിഡന്‍റ് ജിജോ പാപ്പാലിൽ ആവശ്യപ്പെട്ടു.