ദേശീയപാത അടച്ചിട്ട് മരം മുറി; സർവത്ര പ്രതിഷേധം
Tuesday, September 24, 2024 7:03 AM IST
കോലഞ്ചേരി: വേണ്ടത്ര മുന്നറിയിപ്പു നല്കാതെ കൊച്ചി-ധനുഷ്കോടി ദേശീയപാത മണിക്കൂറോളം അടച്ചിട്ട് മരം മുറി നടത്തിയതിൽ വ്യാപക പ്രതിഷേധം. ഇന്നലെ രാവിലെ 8.30 മുതൽ രാത്രി 7.45 വരെയാണ് ചൂണ്ടി മുതൽ പത്താം മൈൽ വരെ അടച്ചിട്ടത്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വടയന്പാടി സ്കൂളിനോട് ചേർന്നുള്ള മൂന്ന് മാവുകൾ മുറിക്കാൻ വേണ്ടിയാണ് ദേശീയ പാത അടച്ചിട്ടത്. ദേശീയപാത അടച്ചിട്ട് റോഡിലേക്ക് കൂറ്റൻ വൈദ്യുതി ലൈനുകളും വിവിധ കേബിൾ ലൈനുകളും മറ്റും അഴിച്ചിട്ടാണ് മാവുകൾ മുറിച്ച് ക്രെയ്നുപയോഗിച്ച് തടി മാറ്റിയത്.

ഓണം കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായ ഇന്നലെ ആയിരക്കണക്കിന് വാഹന യാത്രക്കാരാണ് ഇതുവഴി ജോലിക്കും മറ്റും പോകേണ്ടിയിരുന്നത്. വിവിധ പ്രദേശങ്ങളിലെ സ്കൂളിലേക്കും കോളജിലേക്കും പോകേണ്ട നൂറുകണക്കിന് വിദ്യാർഥികളും ദുരിതം അനുഭവിച്ചു. കോലഞ്ചേരി മെഡിക്കൽ കോളജിലേക്കുൾപ്പെടെ എറണാകുളത്തെ വിവിധ ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും ബുദ്ധിമുട്ടി.


ദേശീയപാത അടച്ചതോടെ പത്താം മൈൽ തിരിഞ്ഞും ചൂണ്ടിയിൽ നിന്നുമുള്ള മറ്റ് ചെറുവഴികൾ പ്രയോജനപ്പെടുത്തിയാണ് അത്യാവശ്യക്കാർ കടന്നുപോയത്. എന്നാൽ വൈകിട്ട് തിരക്കേറിയതോടെ ഇതും താളം തെറ്റി.

വൈദ്യുതി ഓഫീസിന്‍റെ മാത്രം മുന്നറിയിപ്പേ പ്രദേശവാസികൾക്ക് ലഭിച്ചിരുന്നുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്. വൈകിട്ട് ആറായിട്ടും റോഡ് തുറന്നു കൊടുക്കാത്തതിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായതോടെ കാര്യങ്ങൾ വഷളായി. രാവിലെ മുതൽ ദേശീയ പാതയിൽ കുടുങ്ങി കിടക്കേണ്ടി വന്ന വല്ലാർപാടത്തേക്ക് ലോഡുമായി വന്ന കൂറ്റൻ കണ്ടെയ്നറുകളിലെ ഡ്രൈവർമാർ ഉൾപ്പെടെ പ്രതിഷേധം കടുപ്പിച്ചതോടെയാണ് പണിക്ക് വേഗത കൈവന്നത്. ഒടുവിൽ പൂതൃക്ക മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധം കടുപ്പിച്ചതോടെ പണി അവസാനിപ്പിച്ച് ദേശീയപാത തുറന്നു കൊടുക്കുകയായിരുന്നു.