ബീവ്റേജസിലെ വനിതാജീവനക്കാരെ ആക്രമിച്ച് മദ്യവുമായി കടന്ന പോലീസുകാരന്‍ പിടിയില്‍
Tuesday, September 24, 2024 7:03 AM IST
കിഴക്കമ്പലം: പട്ടിമറ്റം ബീവ്റേജസ് ഷോപ്പിലെ വനിതാ ജീവനക്കാരെ ആക്രമിച്ച് മദ്യവുമായി കടന്ന പോലീസ് ഡ്രൈവര്‍ പിടിയില്‍. കളമശേരി പോലീസ് ക്യാമ്പിലെ ഡ്രൈവര്‍ പട്ടിമറ്റം പുന്നോര്‍ക്കോട് കാച്ചുരുത്തിയില്‍ ഗോപിയെ (53) ആണ് കുന്നത്തുനാട് പോലീസ് അറസ്റ്റ്ചെയ്തത്. ഞായറാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.

മദ്യലഹരിയില്‍ ഷോപ്പിലെത്തിയ ഇയാള്‍ വനിതാ ജീവനക്കാരുടെ നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം വിളിക്കുകയും അവരെ ആക്രമിക്കുകയുമായിരുന്നു.

ഇവര്‍ പോലീസിനെ അറിയിച്ചതോടെ മദ്യവുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞു നിര്‍ത്തിയ ജീവനക്കാരെ ആക്രമിച്ച് കടന്നുകളഞ്ഞു. പോലീസ് സമീപ പ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. വൈകിട്ട് വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.


കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയിൽ ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.