അനിലിനെ മാതൃകയാക്കി മൃതശരീരം പഠനത്തിനു വിട്ടുനല്കാൻ തയാറായി 34 സുഹൃത്തുക്കള്‍
Monday, September 23, 2024 6:38 AM IST
അങ്കമാലി: അകാലത്തില്‍ വിടപറഞ്ഞ ചലച്ചിത്ര സഹസംവിധായകനും ശില്പിയുമായ അങ്കമാലി സ്വദേശി അനില്‍ സേവ്യറി(39)നെ മാതൃകയാക്കി സുഹൃത്തുക്കളും. സംവിധായകന്‍ ചിദംബരം ഉള്‍പ്പെടെയുള്ള അനിലിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമായ 34 പേരാണ് മരണശേഷം മൃതശരീരം വൈദ്യശാസ്ത്ര പഠനത്തിനു വിട്ടുനല്‍കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

34 പേരും ഇതിനായുള്ള സമ്മതപത്രം കൈമാറി. അങ്കമാലിയില്‍ നടന്ന "അനില്‍ സ്മരണ'ചടങ്ങില്‍ കളമശേരി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. ഇന്ദിര, അസോസിയേറ്റ് പ്രഫസര്‍ സാന്‍റോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങിയത്. ആദ്യമായാണ് ഇത്രയും പേര്‍ ഒരുമിച്ച് സമ്മതപത്രം കൈമാറുന്നത്.

അനിലിന്‍റെ ഭാര്യ അനുപമ, ഭാര്യാ സഹോദരി അഞ്ജിത, അനുജന്‍ അജീഷ് തുടങ്ങിയവരും സമ്മതപത്രം കൈമാറി. ദളിത് സമര നേതാവായിരുന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ‌

ചിദംബരം സംവിധാനം ചെയ്ത ജാൻ.എ.മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളിലടക്കം സഹസംവിധായകനായിരുന്നു അനില്‍. ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനില്‍ ഓഗസ്റ്റ് 27നാണ് മരിച്ചത്. മരണശേഷം തന്‍റെ മൃതശരീരം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുനല്‍കണമെന്നായിരുന്നു അനിലിന്‍റെ ആഗ്രഹം. ഇതുപ്രകാരമാണ് കളമശേരി മെഡിക്കല്‍ കോളജിനു കൈമാറിയത്.

അനിലും ചിത്രകാരിയായ ഭാര്യ അനുപമയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ സഹപാഠികളായിരുന്നു. മരണശേഷം രോഹിതിന്‍റെ സ്മാരക ശില്പം കാമ്പസില്‍ നിര്‍മിച്ചത് അനിലായിരുന്നു.


ബെന്നി ബഹനാന്‍ എംപി, റോജി എം. ജോണ്‍ എംഎല്‍എ, നഗരസഭാ അധ്യക്ഷൻ മാത്യു തോമസ്, ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, കൊച്ചി മുസിരിസ് ബിനാലെ ചെയര്‍മാന്‍ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ആര്‍ട്ടിസ്റ്റ് തോമസ് ഹിര്‍ഷോ, സന്തോഷ് സദാനന്ദന്‍, മധു നീലകണ്ഠന്‍, അന്‍വര്‍ അലി, കെ. രഘുനാഥന്‍, സംവിധായകരായ എബ്രിഡ് ഷൈന്‍, ചിദംബരം, മാഗ്ലിന്‍ ഫിലോമിന, അനിലിന്‍റെ അമ്മ അല്‍ഫോന്‍സ സേവ്യർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

അനിലിന്‍റെ കല, രാഷ്ട്രീയം, സിനിമ എന്നിവയെ ആസ്പദമാക്കിയ ദൃശ്യപ്രദര്‍ശനവും ഉണ്ടായിരുന്നു. അനിലിന്‍റെ സുഹൃത്ത് ബാന്‍ഡായ ഊരാളിയിലെ മാര്‍ട്ടിനും സജിയും മൃതശരീരം ദാനം ചെയ്യുന്നതിന്‍റെ പ്രസക്തി പാട്ടുകളിലൂടെ അവതരിപ്പിച്ചു.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ കലാപഠനം ആരംഭിച്ച അനില്‍ സേവ്യര്‍ ഹൈദരാബാദില്‍ നിന്ന് ശില്പകലയില്‍ എംഎഫ്എ പൂര്‍ത്തിയാക്കിയ ശേഷം എബ്രിഡ് ഷൈനിന്‍റെ പൂമരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്.

തുടര്‍ന്ന് ചിദംബരത്തിന്‍റെ സിനിമകള്‍ കൂടാതെ തല്ലുമാല, തെക്ക് വടക്ക് എന്നീ സിനിമകളിലും പ്രവര്‍ത്തിച്ചു. സ്വന്തം സിനിമ സംവിധാനം ചെയ്യാനാള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ ലക്കം മുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.