ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കെട്ടിട നമ്പറായില്ല; ടോയ്‌ലറ്റ് ബ്ലോക്ക് തുറക്കാൻ വൈകുന്നു
Monday, July 8, 2024 4:20 AM IST
ആലുവ: പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന് ആലുവ നഗരസഭയുടെ ലൈസൻസ് വൈകുന്നു. കെട്ടിട നമ്പർ കിട്ടാതായതോടെ പ്രതിസന്ധിയിലായി കടമുറികളുടെ ലേലവും ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനവും.

ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം പൂർണ സജ്ജമായിട്ടില്ലെന്ന പരാതി ഉയരുന്നതിനിടയിലാണ് കെട്ടിടത്തിന് നമ്പർ ഇടുന്നത് വൈകുന്നത്. അഞ്ച് വർഷം മുമ്പ് തയാറാക്കിയ രൂപരേഖയിൽ മാറ്റം വന്നതോടെ പുതിയ കെട്ടിടത്തിന്‍റെ സ്കെച്ച് തയാറാക്കാത്തതാണ് അനുമതി വൈകാൻ കാരണം.

നിലവിൽ കരാറുകാരൻ എടുത്ത താത്കാലിക കണക്ഷനിലാണ് വൈദ്യുതി കെഎസ്ആർടി കെട്ടിടത്തിന് ലഭിക്കുന്നത്. കെട്ടിട നമ്പർ കിട്ടാത്തതിനാൽ കടമുറി, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ ടെൻഡർ നടപടികളും മുടങ്ങിക്കിടക്കുകയാണ്. വാട്ടർ കണക്ഷൻ, അഗ്നി സുരക്ഷാ സംവിധാനം എന്നിവയും കെട്ടിട നമ്പറിനെ ആശ്രയിച്ചാണ് അനുവദിക്കുന്നത്.

പുരുഷന്മാർക്ക് ആശ്രയം കാന

കെട്ടിടത്തോടൊപ്പം നിർമിച്ച ടോയ്‌ലറ്റുകളും ബാത്ത്റൂമുകളും ഇപ്പോഴും തുറക്കാതിട്ടിരിക്കുകയാണ്. ആലുവ ഡിപ്പോ കെട്ടിടത്തിലെ രണ്ടു നിലകളിലായി എട്ടു വീതവും പുറത്തായി 11 ടോയ്‌ലറ്റുകൾ വീതവും അടങ്ങുന്ന ബ്ലോക്കുമാണ് ഉള്ളത്. ഷവർ സൗകര്യത്തോടു കൂടിയ ഓരോ ബാത്ത് റൂമുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കുമായും സ്റ്റാഫിനായി രണ്ടു ബാത്ത് റൂമുകളും ഉണ്ട്. പക്ഷേ ലേല നടപടികൾ നീളുകയാണ്.


ഇതുമൂലം ദിവസേന ബസ് സ്റ്റാൻഡിൽ വരുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ ദുരിതത്തിലാണ്. നൂറോളം വരുന്ന ജീവനക്കാർക്ക് ആശ്രയം ദൂരെയുളള യാർഡിലെ രണ്ട് ടോയ്‌ലറ്റുകളാണ്.
കഴിഞ്ഞ ആഴ്ച വരെ കിഴക്കുഭാഗത്തെ കാനയെ ആശ്രയിച്ചാണ് പുരുഷന്മാർ "ശങ്ക' തീർത്തിരുന്നത്. എന്നാൽ ഈ മേഖലയിലേക്ക് അങ്കമാലി, കട്ടപ്പന ബസുകൾ പാർക്ക് ചെയ്തതോടെ അതും സാധിക്കാതെയായി.

ഇതിന് തൊട്ടുപിന്നിലുള്ള വീട്ടുകാർ ഇത് ചോദ്യം ചെയ്ത് നഗരസഭയിൽ പരാതിയും നൽകിയിരിക്കുകയാണ്. ടോയ്‌ലറ്റ് കെട്ടിടം ഉദ്ഘാടനം ഉടൻ നടക്കുമെന്നും ഒരു ഏജൻസിക്ക് കൈമാറുമെന്നുമാണ് അധികൃതർ പറയുന്നത്.

പതിനാലരക്കോടി മുടക്കി അഞ്ചര വർഷം കൊണ്ട് നിർമിച്ച ഇരുനില കെട്ടിടത്തിൽ ഇരിപ്പിടമോ ടോയ്‌ലറ്റുകളോ ഇല്ലാത്തതിൽ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. തൊട്ടടുത്ത ഹോട്ടലുകളേയോ റെയിൽവേ സ്റ്റേഷനേയോ ആശ്രയിക്കാനാണ് ആവശ്യക്കാരോട് ജീവനക്കാർ പറയുന്നത്.