ഷോപ്പിംഗ് കോംപ്ലക്സില്‍ അറ്റകുറ്റപ്പണികള്‍ നടത്തി അപകടമൊഴിവാക്കണമെന്ന്
Wednesday, October 23, 2024 6:57 AM IST
കുറുപ്പുന്തറ: കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ അറ്റകുറ്റപ്പണികള്‍ നടത്തി അപകടമൊഴിവാക്കണമെന്ന് ആവശ്യം ശക്തം. കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് വീണു ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിലാണ്. സ്റ്റാന്‍ഡിലൂടെ ബസുകള്‍ കയറിയിറങ്ങുമ്പോള്‍ കെട്ടിടത്തിനുള്ളിലുള്ളവരുടെ ഉള്ളും കുലുങ്ങുകയാണ്.

കെട്ടിടത്തിന്‍റെ മുകള്‍ ഭാഗത്ത് നിന്നുള്‍പ്പെടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് ആളുകളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്. ഗൗരവമായ പ്രശ്‌നത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് വ്യാപാരികളും പൊതുജനങ്ങളും ആരോപിക്കുന്നു. മാഞ്ഞൂര്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സാണ് അപകടാവസ്ഥയിലുള്ളത്.

കെട്ടിടത്തിന്‍റെ മുകളില്‍നിന്നും വലിയ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് നിലത്തേക്കു വീഴൂന്നത് പതിവാണെന്നും പറയുന്നു. ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാലാണ് സംഭവം വിവാദമാകാത്തതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ കെട്ടിടത്തോട് ചേര്‍ന്നാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്നതും ഈ കെട്ടിടത്തിന് സമീപമാണ്. എപ്പോള്‍ വേണമെങ്കിലും താഴേക്കു വീഴാവുന്ന നിലയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് നില്‍ക്കുന്ന കെട്ടിടം മനുഷ്യരുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്. സമീപത്തെ വ്യാപാരികളും ആശങ്കയിലാണ്.


ഷോപ്പിംഗ് കോംപ്ലക്സില്‍ കെഎസ്ഇബി കുറുപ്പന്തറ ഓഫീസും തയ്യല്‍കടയും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കി 1997 ല്‍ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് കാലപ്പഴക്കത്തില്‍ ശോച്യാവസ്ഥയിലുള്ളത്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ലെന്ന് വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പറയുന്നു. അപകട ഭീതി മൂലം ചില വ്യാപാരികള്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി തങ്ങളുടെ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ വാടക നല്‍കുന്നതിന് പുറമേ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ കൂടി നടത്താന്‍ നിവൃത്തിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

പഞ്ചായത്ത്അടിയന്തരമായി ഇടപെട്ട് അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് വ്യാപാരികളുടെയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും ആവശ്യം.