ഓഫീസിനുചുറ്റും മരക്കഷണങ്ങൾ; ശ്വാസംമുട്ടി ഇടക്കുന്നം വില്ലേജ് ഓഫീസ്
Wednesday, October 23, 2024 6:32 AM IST
കാഞ്ഞിരപ്പള്ളി: ദുരന്തനിവാരണ നിയമപ്രകാരം വെട്ടിമാറ്റിയ മരക്കഷണങ്ങൾ നീക്കം ചെയ്യാൻ നടപടിയില്ലാത്തതിനാൽ നിന്നുതിരിയാൻ ഇടമില്ലാതെ ഇടക്കുന്നം വില്ലേജ് ഓഫീസ് പരിസരം. താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ പിടിവാശിയാണോ, അനാസ്ഥയാണോ എന്താണെന്ന് അറിയില്ല, വില്ലേജ് ഓഫീസ് പരിസരത്തുനിന്നു മരക്കഷണങ്ങൾ മാറ്റുന്നില്ല.

ലേലം ചെയ്യുന്നില്ല

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇടക്കുന്നം വില്ലേജ് ഓഫീസ് പരിസരത്തുനിന്ന തേക്ക്, മഹാഗണി മരങ്ങൾ മുറിച്ചുനീക്കിയത്. ജീവനക്കാർക്കും പൊതുജനങ്ങൾക്കുമുണ്ടാകാവുന്ന അപകടസാധ്യത മുന്നിൽക്കണ്ട് ദുരന്തനിവാരണ നിയമപ്രകാരമായിരുന്നു നടപടി. ‌

മരങ്ങൾ മുറിച്ച് ഓഫീസ് പരിസരത്ത് അടുക്കി വയ്ക്കാനായിരുന്നു കരാർ. ഇതുപ്രകാരം കരാർ ഏറ്റെടുത്തവർ മരങ്ങൾ മുറിച്ച് ഓഫീസിനു ചുറ്റും അടുക്കിവച്ചു. തുടർന്ന് ഇതു ലേലം ചെയ്യാൻ അനുമതിതേടി വില്ലേജ് അധികൃതർ താലൂക്ക് ഓഫീസിലേക്കു കത്ത് നൽകി. മറുപടി ഉണ്ടാകാതെ വന്നതോടെ വീണ്ടും അറിയിപ്പ് നൽകി. പക്ഷേ ഇതുവരെ നടപടികൾ ഒന്നുമുണ്ടായില്ല.

ഓഫീസ് പരിസരം കാടുകയറും

അഞ്ച് സെന്‍റിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് പരിസരത്താകെ തടികൾ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. മരങ്ങൾ മുറിച്ചിട്ടിരിക്കുന്നിടത്ത് കാടുകയറിത്തുടങ്ങിയിട്ടുണ്ട്. ഇതുമൂലം ഇഴജന്തുക്കളുടെ ശല്യവുമുണ്ടെന്ന് ഇവിടെയെത്തുന്ന പൊതുജനങ്ങളടക്കം പറയുന്നു.


നിലവിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടമില്ലാത്ത അപൂർവം വില്ലേജിലൊന്നാണ് ഇടക്കുന്നം. വില്ലേജ് ഓഫീസറടക്കം ഏഴു ജീവനക്കാരുള്ള ഇവിടെ പരിമിതമായ സൗകര്യം മാത്രമാണുള്ളത്. രണ്ട് ഇടുങ്ങിയ മുറികളും ഹാളും മാത്രമാണ് ഇവിടെയുള്ളത്. വിവിധ ഇടപാടുകൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കാൻപോലും സൗകര്യമില്ല. ഫയലുകൾ സൂക്ഷിക്കാനും ഇടമില്ല. ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു പാതയോരത്താണ്.

നടപടി വേണമെന്നു നാട്ടുകാർ

പാറത്തോട് പഞ്ചായത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലെ ജനങ്ങൾക്കു പുറമേ, മുണ്ടക്കയം പഞ്ചായത്തിലെ ഏതാനും വാർഡുകളിലെ ജനങ്ങളും വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് ഇടക്കുന്നം വില്ലേജ് ഓഫീസിനെയാണ്. മുറിച്ചിട്ടിരിക്കുന്ന മരക്കഷണങ്ങൾ നീക്കം ചെയ്യാനും സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കാനും നടപടിയുണ്ടാകണമെന്നാണു ജനങ്ങളുടെ ആവശ്യം.