ഇടയാഴം കുടുംബാരോഗ്യകേന്ദ്രം കെട്ടിടം തുറന്നില്ല; രോഗികൾ ദുരിതത്തിൽ
Wednesday, October 23, 2024 6:45 AM IST
വെച്ചൂർ: നിർമാണം പൂർത്തിയാക്കി മൂന്നു മാസം പിന്നിട്ടിട്ടും ഇടയാഴം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനം നടക്കാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. എൻ എച്ച് എമ്മിന്‍റെ 1,8958000, ആർദ്രം മിഷന്‍റെ 37,50,000, വൈക്കം ബ്ലോക്ക് പഞ്ചായത്തിന്‍റെ 10 ലക്ഷം എന്നീ ഫണ്ടുകൾ വിനിയോഗിച്ചാണ് 6,500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടത്തിൽ നാല് ഒപി റൂം, അത്യാഹിത വിഭാഗത്തിനായി ഒരു മുറി, അത്യാഹിത വിഭാഗം, ലാബ്, ഫാർമസി തുടങ്ങിയവ പ്രവർത്തിക്കുന്നതിന് പുതിയ ബ്ലോക്കിൽ സൗകര്യമുണ്ട്.

പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാത്തതിനാൽ പരിമിതമായ സൗകര്യത്തിൽ രോഗികൾ ചികിൽസ തേടി തിങ്ങിഞെരുങ്ങി നിൽക്കേണ്ട സ്ഥിതിയാണ്. പുതിയ ഇസിജി യന്ത്രം ആശുപത്രിയിൽ വാങ്ങിയിട്ടുണ്ടെങ്കിലും സ്ഥല സൗകര്യമില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാനായിട്ടില്ല. രോഗികളുടെ രക്തസമ്മർദം നിർണയിക്കുന്നത് ഇപ്പോൾ ആശുപത്രി മുറ്റത്താണ്. സാധാരണ പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനത്തിനു ശേഷമാണ് ആശുപത്രിയിലേക്കുള്ള ഫർണിച്ചർ തേടുന്നത്. ഇവിടെ നാലു ലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങിയിട്ട് മാസങ്ങളായി.

ഡോക്ടർമാരുടെ എണ്ണത്തിലും കുറവ്

കുടുംബാരോഗ്യ കേന്ദ്രമായതിനാൽ മെഡിക്കൽ ഓഫീസറടക്കം ഒന്പതു ഡോക്ടർമാർ വേണമെങ്കിലും ഇവിടെ ആറുപേരാണുള്ളത്. അഞ്ച് നഴ്സുമാർ വേണ്ടിടത്ത് മൂന്നു നഴ്സുമാരാണിപ്പോഴുള്ളത്.

ദിവസേന ഒപിയിൽ 500 ലധികം രോഗികൾ

മെഡിക്കൽ ഓഫീസർ ഡോ.ഷാഹുൽ ഹമീദിന്‍റെ നേതൃത്വത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഐക്യത്തോടെ പ്രവർത്തിക്കുന്നതിനാൽ കല്ലറ,തലയാഴം ടിവി പുരം,കുമരകം തുടങ്ങി വൈക്കത്തെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള രോഗികളും ആശുപത്രിയിൽ ചികിൽസ തേടിയെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.


കിടത്തി ചികിസയില്ല

കർഷകരും കർഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ വേണമെന്ന ആവശ്യം ശക്തമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കിടത്തി ചികിൽസ ഉണ്ടായിരുന്നത് പിന്നീട് നിലച്ചു.

മരുന്നും ആവശ്യത്തിനുണ്ട്

വൈക്കം ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള ആറ് പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത് ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രമാണ്.മരുന്നു വാങ്ങുന്നതിന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഏഴു ലക്ഷത്തോളം രൂപ നീക്കിവച്ചിരുന്നു.

കോട്ടയംമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രമേഹത്തിന്‍റെ മരുന്നു ലഭിക്കാതെ രോഗികൾ ഇടയാഴത്ത് വന്നു മരുന്നു വാങ്ങാറുണ്ട്. പോരായ്മകൾ പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്തും എച്ച് എം സിയും അതീവ താൽപര്യമാണ് കാട്ടുന്നതെന്നും നാട്ടുകാർ പറയുന്നു.

ആശുപത്രി ബ്ലോക്കിന്‍റെ ഉദ്ഘാടനം

ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ ബ്ലാക്കിന്‍റെ ഉദ്ഘാടനംനവംബർഅഞ്ചിനകം നടക്കുമെന്ന് സി.കെ. ആശ എംഎൽഎ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തും. മന്ത്രിയെത്തുന്നതോടെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടേയും ഒഴിവു നികത്തുന്നതടക്കം ശ്രദ്ധയിൽപ്പെടുത്തുമെന്നും സി.കെ. ആശ എംഎൽഎ പറഞ്ഞു.