വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
Wednesday, October 23, 2024 6:32 AM IST
കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ സിബിഐയുടെ ഓഫീസില്‍നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ വരന്തരപ്പള്ളി ഭാഗത്ത് ചന്ദ്രശേരി സലീഷ് കുമാർ (47) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് സിബിഐയിൽനിന്നാണെന്ന് പറഞ്ഞു വിളിക്കുകയും മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് പലതവണകളായി 1,86,62,000 രൂപ പല അക്കൗണ്ടുകളിലായി കൈപ്പറ്റുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയുടെ നഷ്ടപ്പെട്ട പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി തുടർന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്‍റെ പ്രത്യേക നിർദേശത്തെത്തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ ഇയാളെ ഗോവയിൽനിന്നു പിടികൂടുകയായിരുന്നു.


കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ കെ.ജി. ശ്യാംകുമാർ, എസ്ഐ എം.ഡി. അഭിലാഷ്, സിപിഒമാരായ ശ്രീരാജ്, ശ്രീജിത്ത്, ശ്യാം എസ്. നായർ, വിമൽ ബി. നായർ, അരുൺ അശോക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സലീഷ് കുമാറിന് തൃശൂർ ജില്ലയിലെ വരന്തരപ്പള്ളി, കൊരട്ടി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.