പാലായില്‍ ഇന്ന് ട്രാക്ക് ഉണരും
Wednesday, October 23, 2024 6:33 AM IST
പാലാ: പുതിയ ഉയരവും ദൂരവും വേഗവും തേടി കൗമാര കായിക പ്രതിഭകള്‍ ഇന്ന് പാലായിലെ സ്റ്റേഡിയത്തിലേക്ക്. റവന്യു ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. 13 ഉപജില്ലകളില്‍നിന്ന് 2,200ല്‍ പരം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും.

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 99 ഇനങ്ങളിലാണ് മത്സരങ്ങള്‍. ആദ്യ ദിനമായ ഇന്ന് 20 ഫൈനല്‍ മത്സറരങ്ങള്‍ നടക്കും. ഓവറോള്‍ ട്രോഫിക്കു പുറമേ മികച്ച സ്‌കൂളിനും ഇത്തവണ ട്രോഫികള്‍ നല്‍കും. ഹരിതചട്ടം പാലിച്ചാണ് ഇത്തവണ മേള. രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന റവന്യു ജില്ലാ കായികമേള മാണി സി. കാപ്പന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തേല്‍ അധ്യക്ഷനാകും.

റവന്യു ജില്ലയില്‍ വ്യക്തിഗത ഇനങ്ങില്‍ വിജയികളാകുന്നവര്‍ക്ക് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാം. 25ന് കായികമേള സമാപിക്കും.

പ്രതിഭകളെ കാത്ത് പൊട്ടിപ്പൊളിഞ്ഞ ട്രാക്ക്

പാലാ: മുനിസിപ്പല്‍ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കുന്ന 21 മത് റവന്യുജില്ല കായികോത്സവം നടക്കുന്നത് പൊളിഞ്ഞ സിന്തറ്റിക് ട്രാക്കില്‍. മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിൽ കഠിന പരിശീലനം തേടി മത്സരത്തിനായി എത്തിയിരിക്കുന്ന ഭാവി താരങ്ങളുടെ പ്രകടനം പൊട്ടിപ്പൊളിഞ്ഞ ട്രാക്കിലൂടെയാവുമെന്നതാണ് ആശങ്കാജനകം.

ഏട്ട് ട്രാക്കുകളോടുകൂടിയ ഈ സ്റ്റേഡിയം നിരവധി കായികമേളകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നവീകരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫണ്ട് ലഭിക്കാത്തത് ട്രാക്കിന്‍റെ പുനര്‍ നിര്‍മാണത്തിന് തടസമായിട്ടുണ്ട്. നവീകരണത്തിനായി ബജറ്റില്‍ 12 കോടിയോളം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഫിനാന്‍സ് സെക്രട്ടറിയുടെ അനുമതി ലഭിച്ചിട്ടില്ല. മഴ കഴിഞ്ഞാല്‍ പണി തുടങ്ങുമെന്ന് അറിയിച്ചിണ്ടെങ്കിലും നിര്‍മാണം നീണ്ടുപോവുകയാണ്. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയും നവീകരണത്തിന് തടസമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ രണ്ട് പ്രളയങ്ങളില്‍ തുടര്‍ച്ചയായി ഇവിടെ വെള്ളം കയറിയിരുന്നു. തുടര്‍ന്നാണ് സ്റ്റേഡിയത്തിലെ ട്രാക്ക് പൊളിഞ്ഞത്.


മത്സരങ്ങള്‍ക്കായി ട്രാക്ക് ഉപയോഗിക്കുമ്പോള്‍ ഓടുന്നവര്‍ക്ക് ഗ്രിപ്പ് കിട്ടാതെ അവര്‍ വീഴാനിടയായിട്ടുണ്ട്. ഇപ്പോള്‍ ട്രാക്ക് മാറ്റിസ്ഥാപിക്കേണ്ട സ്ഥിതിയാണ്. വര്‍ഷം തോറും നടത്തേണ്ടതായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ട്രാക്ക് പോളിയാന്‍ കാരണമെന്ന് കായിക താരങ്ങളും അധ്യാപകരും പറയുന്നു. നിലവില്‍ പോളിഞ്ഞ ട്രാക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
അടുത്തനാളിൽ ജില്ലാ അത്‌ലറ്റിക് മീറ്റും പോളിടെക്നിക് കായികമേളയും ഇവിടെ നടന്നിരുന്നു. പൊട്ടിപ്പൊളിഞ്ഞ ട്രാക്കിൽ താരങ്ങൾക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ജില്ലയിൽ നിലവിൽ മറ്റൊരിടത്തും സിന്തറ്റിക് ട്രാക്കില്ല. ആകെയുളള സിന്തറ്റിക് ട്രാക്ക് നവീകരിച്ച് കായിക താരങ്ങൾക്ക് മത്സരിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.