പെട്രോൾ അടിച്ചശേഷം പണം നൽകാതെ മുങ്ങുന്നയാൾ പിടിയിൽ
Friday, August 2, 2024 10:46 PM IST
മണിമല: വാഹനത്തിൽ ഇന്ധനം നിറച്ചതിനുശേഷം പണം നൽകാതെ കബളിപ്പിച്ച്‌ കടന്നുകളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി മാറാട്ടുകളത്ത് ജോയൽ ജോസ് ജോർജി (28)നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രിയോടുകൂടി തന്‍റെ വെള്ള ഹോണ്ട സിറ്റി കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷം 4000 രൂപയ്ക്ക് മുകളിൽ പെട്രോൾ നിറയ്ക്കുകയും, ശേഷം ജീവനക്കാരോട് പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്ന് പറയുകയും, ജീവനക്കാർ ഇത് പരിശോധിക്കുന്ന സമയം കാറുമായി കടന്നുകളയുന്നതുമാണ് ഇയാളുടെ രീതി.


പരാതിയെത്തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനവുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും തെരച്ചിലിൽ ഇയാളെ എറണാകുളത്തുനിന്നു പിടികൂടുകയുമായിരുന്നു. പരിശോധനയിൽ ഇയാളുടെ വാഹനത്തിന്‍റെ ഡിക്കിയിൽനിന്നു വിവിധ വ്യാജ നമ്പർപ്ലേറ്റുകൾ കണ്ടെടുക്കുകയും ചെയ്തു. ഓരോ പെട്രോൾപമ്പിൽ കയറുമ്പോഴും ഇയാൾ പല നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.