കാഞ്ഞിരപ്പള്ളി-മണ്ണനാനി റോഡിൽ നിറയെ ഗർത്തങ്ങൾ, കൂടെ വെള്ളക്കെട്ടും
Friday, August 2, 2024 9:32 PM IST
കാഞ്ഞിരപ്പള്ളി: ശാപമോക്ഷമില്ലാതെ കാഞ്ഞിരപ്പള്ളി-മണ്ണംപ്ലാവ്-വാളക്കയം-മണ്ണനാനി റോഡ്. കുണ്ടും കുഴിയുമില്ലാത്ത ഒരിഞ്ചു സ്ഥലം പോലും തിരക്കേറിയ ഏഴു കിലോമീറ്റര്‍ പാതയിലില്ല.
കെകെ റോഡിനെയും എരുമേലിയെയും ബന്ധിക്കുന്ന ഈ പാത വളവു നിവര്‍ത്തി വീതികൂട്ടി നവീകരിച്ച് ബിഎംബിസി ടാറിംഗ് നടത്തുമെന്നായിരുന്നു ജനപ്രതിനിധികളുടെ പ്രഖ്യാപനം. ജനപ്രതിനിധികളുടെ തുടര്‍ച്ചയായ ഉറപ്പുകളല്ലാതെ ഒരു നൂറ്റാണ്ട് പഴക്കമുള്ള റോഡ് നവീകരിക്കാന്‍ നടപടിയില്ല. കാഞ്ഞിരപ്പള്ളി-ചിറക്കടവ്-കുളത്തൂര്‍മുഴി പാത വികസനം നടത്തുമെന്ന് നാലു വര്‍ഷം മുന്പ് ബജറ്റില്‍ പ്രഖ്യാപനം വന്നതാണ്.

വാളക്കയം, അഞ്ചിലിപ്പ എന്നിവിടങ്ങളില്‍ വലിയ ഗര്‍ത്തങ്ങളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. പാതയുടെ ഇരുവശങ്ങളിലും ഓടകളില്ല. അതിനാൽ പലയിടത്തും വെള്ളക്കെട്ടും രൂക്ഷമാണ്. വഴിയോരവിളക്കുകള്‍ പ്രകാശിക്കുന്നുമില്ല. തിരക്കേറിയ ഈ റൂട്ടില്‍ അനുവദിച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റോഡിന്‍റെ ശോച്യാവസ്ഥമൂലം നിലച്ചു.


കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തെയും നേരത്തെയുണ്ടായിരുന്ന കുഴികള്‍ വലുതായ നിലയിലാണ്. വെള്ളക്കെട്ടിനൊപ്പം കുഴികള്‍ കൂടിയായതോടെ മണിമല റോഡിലെ യാത്ര ദുഷ്‌കരമായിരിക്കുകയാണ്. മഴ പെയ്യുമ്പോഴടക്കം റോഡിലൂടെ വെള്ളം പരന്നൊഴുകുന്നതാണ് കുഴി ഓരോ ദിവസവും വലുതാകാന്‍ കാരണം.

മഴ സമയത്ത് കുഴിയില്‍ വെള്ളം നിറയുകയും കുഴിയുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ച്ചാടി അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നടുവൊടിക്കുന്ന യാത്രാക്ലേശം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.