പൊൻകുന്നം: ബസിൽ കിടന്നുകിട്ടിയ വജ്രാഭരണം ഉടമയെ തിരികെ ഏൽപ്പിച്ച് ബസ് ജീവനക്കാർ. പൊൻകുന്നം കിഡ്സ് ആൻഡ് ഫാമിലി ദന്താശുപത്രിയിലെ ഡോ. മോനിഷയുടെ കൈച്ചെയിനാണ് തമിഴ്നാട്ടിലേക്കുള്ള സെറാ ബസിൽ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. രണ്ടുലക്ഷം രൂപ വിലയുള്ള ആഭരണമാണിത്.
ബസിൽ വച്ചാണ് നഷ്ടപ്പെട്ടതെന്ന് ഉറപ്പില്ലായിരുന്നെങ്കിലും ബസ് കമ്പനി ഓഫീസിൽ വിളിച്ചറിയിച്ചു. അതിൻപ്രകാരം ജീവനക്കാർ തെരച്ചിൽ നടത്തി സീറ്റിനിടയിൽനിന്ന് ചെയിൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് അവരുടെ ബംഗളൂരുവിലെ ഓഫീസിൽ ആഭരണം സൂക്ഷിച്ചു. പിന്നീട് ജീവനക്കാർ ഉടമയ്ക്ക് ആഭരണം കൈമാറി.