ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ജനകീയ സദസില്‍ തീരുമാനം
Friday, August 2, 2024 7:40 AM IST
ചങ്ങനാശേരി: ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ജനകീയ സദസില്‍ തീരുമാനം. ജോബ് മൈക്കിള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആവശ്യമുള്ള ബസ് സര്‍വീസുകളുടെയും റൂട്ടുകളുടെയും ലിസ്റ്റ് തയാറാക്കാന്‍ മോട്ടര്‍ വാഹന വകുപ്പിന് എംഎല്‍എ നിര്‍ദേശം നല്‍കി. ആവശ്യമുള്ള റൂട്ടുകളും സര്‍വീസുകളുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ 20നകം പഞ്ചായത്ത് അധികൃതര്‍ ആര്‍ടിഒയ്ക്കു സമര്‍പ്പിക്കണമെന്ന് എംഎല്‍എ പഞ്ചായത്ത് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.

ഗ്രാമപ്രദേശങ്ങളെ ടൗണുമായി ബന്ധിപ്പിക്കുന്ന ലാഭകരമായ ബസ് റൂട്ടുകള്‍ നിശ്ചയിക്കാൻ യോഗത്തില്‍ ധാരണയായി. യാത്രാക്ലേശം പരിഹരിക്കുന്നതിനു ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയോജകമണ്ഡലം തലത്തില്‍ ജനകീയ സദസ് നടത്തുന്നത്. നഗരസഭാധ്യക്ഷ ബീനാ ജോബി, കോട്ടയം ആര്‍ടിഒ കെ. അജിത് കുമാര്‍, നഗരസഭാ വൈസ്‌ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, തഹസില്‍ദാര്‍ ലിജു കുര്യന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍,

ജില്ലാ പഞ്ചായത്ത് മെംബര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, റസിഡന്‍റസ് അസോസിയേഷന്‍ ഭാരവാഹികള്‍, ബസ് ഉടമാസംഘം പ്രതിനിധികള്‍, മോട്ടോര്‍ വാഹന തൊഴിലാളി സംഘടനാ നേതാക്കള്‍, മറ്റു രാഷ്‌ട്രീയ, സാംസ്‌കാരിക, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ബസ് സര്‍വീസ്: പൊതുജനങ്ങള്‍ക്കും അപേക്ഷ നല്‍കാം

ബസ് സര്‍വീസ് നടത്താത്ത റൂട്ടുകളിലും സര്‍വീസ് നിലച്ചു പോയ റോഡുകളിലും പുതുതായി നിര്‍മിച്ച റോഡുകളിലും ആരംഭിക്കേണ്ട ബസ് സര്‍വീസുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കും നിര്‍ദേശം നൽകാം.


മോട്ടര്‍ വാഹന വകുപ്പ് ഓഫീസുമായി നേരിട്ടോ, ki33 [email protected] എന്ന ഇമെയില്‍ മുഖേനയോ നിര്‍ദേശം സമര്‍പ്പിക്കാമെന്ന് ചങ്ങനാശേരി ജോയിന്‍റ് ആര്‍ടിഒ ഡി. ജയരാജ് പറഞ്ഞു. പൊതുജനങ്ങള്‍ നിര്‍ദേശിക്കുന്ന റൂട്ട് മോട്ടര്‍വാഹന വകുപ്പ് സന്ദര്‍ശിച്ച് സര്‍വേ നടത്തും.

ബസ് റൂട്ടുകള്‍ കുറവുള്ള സ്ഥലങ്ങളും നിര്‍ദേശിക്കാം. നിലവില്‍ ആ റൂട്ടുകളിലൂടെ ഓടുന്ന ബസുകളുടെ വരുമാനത്തെ ബാധിക്കാത്തവിധമാകും സര്‍വീസുകള്‍ ക്രമീകരിക്കുന്നതു പരിഗണിക്കുക. ചെറിയ വഴികള്‍ ഉള്‍പ്പെടുന്ന ഗ്രാമീണ മേഖലയിലൂടെ മിനി ബസുകള്‍ക്ക് സര്‍വീസ് അനുവദിക്കാനാണ് തീരുമാനം.

നിർത്തലാക്കിയ മണിമല, പൊന്‍കുന്നം സര്‍വീസുകള്‍ ആദ്യം ആരംഭിക്കട്ടെ

ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയിൽനിന്നു രാത്രി പത്തിന് കറുകച്ചാല്‍ വഴി മണിമലയ്ക്കും 10.10ന് പൊന്‍കുന്നത്തിനും സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യത്തോട് കെഎസ്ആര്‍ടിസി മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. മണിമല ബസ് അവിടെ സ്റ്റേ ചെയ്തശേഷം രാവിലെ 5.10ന് അവിടെനിന്നും തിരികെ ചങ്ങനാശേരിയിലേക്കും സര്‍വീസ് നടത്തിയിരുന്നു.

ഉദ്യോഗസ്ഥരും വ്യാപാരികളും തൊഴിലാളികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ക്ക് പ്രയോജനപ്പെട്ടിരുന്ന ഈ സര്‍വീസുകള്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയതാണ്. ഈ സര്‍വീസുകള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് ജനപ്രതികള്‍ ഇടപെടണമെന്ന ആവശ്യമാണ് ആദ്യനിര്‍ദേശമായി ഉയരുന്നത്. അതുപോലെ വിവിധ പഞ്ചായത്തുകളും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് ഗ്രാമീണ ബസുകള്‍ ആരംഭിക്കാനുള്ള ആലോചനകളും നിലച്ചിരിക്കുകയാണ്.