ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകളിൽ : ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം രൂക്ഷം
Friday, August 2, 2024 7:40 AM IST
ഭരണങ്ങാനം: ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി, തറപ്പേല്‍ കടവ്, ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, ഉള്ളനാട്, കിഴപറയാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായത്.
പുല്ലു മുതല്‍ തെങ്ങു വരെയുള്ളതെല്ലാം തിന്നു തീര്‍ക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.

കപ്പ, വാഴ, കമുക്, ചെടികള്‍, പച്ചക്കറികള്‍, ചേന തുടങ്ങിയ കൃഷികള്‍ നശിപ്പിക്കുന്നവയില്‍പ്പെടുന്നു. കമുക് ഉള്‍പ്പെടെയുള്ളവയുടെ ചുവട്ടിലെ തണ്ടും തിന്നുന്നുണ്ട്. തെങ്ങിന്‍റെ ഓലകളും കൂമ്പും നശിപ്പിക്കുന്നു. കാന്താരിമുളകുചെടി മുതല്‍ ചെറു മരങ്ങള്‍ വരെ ഒച്ചിന്‍റെ ഇരകളാവുന്നു.

പുരയിടത്തില്‍ ഉപ്പ് വിതറുമ്പോള്‍ ഇവ ചത്തു പോകുന്നുണ്ട്. എന്നാല്‍ ദിവസേന അഞ്ചു പായ്ക്കറ്റ് വരെ ഉപ്പുപൊടി വിതറി ചത്ത ഒച്ചിനെ പെറുക്കിക്കൂട്ടി കളയുമ്പോഴേക്കും വീണ്ടും ഇവ പെരുകുന്നതായി നാട്ടുകാര്‍ പറയുന്നു. ഉപ്പ് വിതറുമ്പോള്‍ ഒച്ചിന്‍റെ ശരീരത്തുനിന്നു തെറിക്കുന്ന വെള്ളം ആളുകളുടെ ദേഹത്തുവീണ് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്.

വളര്‍ച്ചയെത്തിയ ഒച്ച് തവളയുടെ വലുപ്പംവരെ എത്താറുണ്ട്. മീനച്ചിലാറിനോടു ചേര്‍ന്നുള്ള പുരയിടങ്ങളിലാണ് ആദ്യം ഒച്ചിനെ കണ്ടുതുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മറ്റു പുരയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

ഒച്ചുകളെ നശിപ്പിക്കാന്‍ നടപടി

ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കുന്നതിനു കൃഷി, ആരോഗ്യവകുപ്പ് അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. അറവക്കുളം വാര്‍ഡ് മെംബര്‍ റെജി വടക്കേമേച്ചേരി കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് പഞ്ചായത്തില്‍ ഇന്നലെ യോഗം ചേര്‍ന്നത്.


വാര്‍ഡുകളില്‍ അടിയന്തരമായി യോഗങ്ങള്‍ നടത്തുന്നതിനും കെണി ഒരുക്കുന്നതിനും കെണിയില്‍ വീഴുന്ന ചത്ത ഒച്ചിനെ കുഴിച്ചു മൂടുന്നതിനും തീരുമാനിച്ചു. അഞ്ച് ആഴ്ച്ച കൊണ്ട് പദ്ധതി നടപ്പാക്കും. ആദ്യ യോഗം ഇന്നലെ രാവിലെ നടത്തി. ആലോചനായോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ലിസമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. റെജി വടക്കേമേച്ചേരി, ജോസുകുട്ടി അമ്പലമറ്റം, കൃഷി ഓഫീസര്‍ സലിന്‍, ഉദ്യോഗസ്ഥരായ അനില്‍ ആല്‍ഫിയ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ബോധവത്കരണവുമായി മീനച്ചിൽ പഞ്ചായത്ത്

ആഫ്രിക്കന്‍ ഒച്ചുകള്‍ ഭീഷണിയായ സാഹചര്യത്തില്‍ മീനച്ചില്‍ പഞ്ചായത്ത് അധികൃതര്‍ ബോധവത്കരണ സെമിനാറും നശീകരണ കാമ്പയിനും സംഘടിപ്പിച്ചു. ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യമുള്ള 50 ഓളം വീടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുരിശ് വിതരണം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നശീകരണ കാമ്പയിന് ആവശ്യമായ വിവിധ പരിപാടികള്‍ രൂപീകരിച്ചു.

കാമ്പയിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സാജോ പൂവത്താനി നിര്‍വഹിച്ചു. സെമിനാറില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലിന്‍സി മാര്‍ട്ടിന്‍, മെംബര്‍മാരായ നളിനി ശ്രീധരന്‍, ടി.ബി. ബിജു, ബന്ദു ശശികുമാര്‍, കൃഷി ഓഫീസര്‍ അഖില്‍, മെഡിക്കല്‍ ഓഫീസര്‍ ജോസ്‌ലി, ആരോഗ്യ പ്രവര്‍ത്തകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.