"സർക്കാർ തീരുമാനം സ്വാഗതാർഹം'
Thursday, August 1, 2024 11:14 PM IST
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ മലയോര മേഖലയിൽ പട്ടയ വിതരണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയ സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന് പട്ടയാവകാശ പ്രക്ഷോഭസമിതി കൺവീനർ പി.കെ. സജീവ്, ചെയർമാൻ പി.ഡി. ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം ഭൂമിയിൽ അഭിമാനത്തോടെ ജീവിക്കണമെന്ന ആയിരക്കണക്കിന് മനുഷ്യരുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്.

മുഴുവൻ ആളുകളുടെയും കൈവശഭൂമിക്കു പട്ടയം നൽകണമെന്നാവശ്യപ്പെട്ട് നവോഥാന പ്രസ്ഥാനമായ മലഅരയ മഹാസഭയും കർഷകരും സംയുക്തമായി നടത്തിയ സമരമാണ് ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നത്.

അനിശ്ചിതകാല പട്ടയ പ്രക്ഷോഭം, പട്ടിണിസമരം, ഗ്രാമങ്ങളിൽനിന്ന് വില്ലേജ് ഓഫീസുകളിലേക്കു മാർച്ചും നിരാഹാര സത്യാഗ്രഹവും എന്നീ സമരപരിപാടികൾ നടത്തി. പ്രക്ഷോഭ പരിപാടികൾ ശക്തമായതോടെ സർക്കാരിനുവേണ്ടി കാഞ്ഞിരപ്പള്ളി തഹസിൽദാർ പുഞ്ചവയലിലെ സമരപന്തലിലെത്തി പട്ടയം നൽകുമെന്ന ഉറപ്പുനൽകുകയായിരുന്നു.


പ്രദേശത്തെ പതിനായിരത്തിലേറെ അപേക്ഷകർക്ക് പട്ടയ വിതരണ നടപടികൾക്കായി 17 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. ഇത് അപര്യാപ്തമാണ്. പരിചയസമ്പന്നരായ കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചു നടപടികൾ വേഗത്തിലാക്കണം. ഇപ്പോൾ താലൂക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പട്ടയം ഓഫീസ് അടിയന്തരമായി മുണ്ടക്കയത്തെ നിർദിഷ്ട ഓഫീസിലേക്ക് മാറ്റി സർവേ അടക്കമുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും പട്ടയാവാകാശ പ്രക്ഷോഭ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

‌പട്ടയാവാകാശ പ്രക്ഷോഭസമിതി നേതാക്കളായ സി.എ. മുഹമ്മദ് ബഷീർ, രാജൻ ദേവദാസ്, സാബു തോമസ്, കെ.എൻ. പത്മനാഭൻ, എം.ബി. രാജൻ, കെ.എൻ. രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.