പഴയിടം കോസ്‌വേയിൽ വീണ്ടും മാലിന്യങ്ങളടിഞ്ഞു
Thursday, August 1, 2024 11:14 PM IST
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പഴയിടം കോസ്‌വേയിൽ വീണ്ടും മാലിന്യങ്ങൾ അടിഞ്ഞുകൂടി.

കിഴക്കൻമേഖലയിൽനിന്നു മണിമലയാറ്റിൽ ജലപ്രവാഹമേറിയതോടെയാണ് മാലിന്യമത്രയും ഒഴുകിയെത്തിയത്. മഴക്കാലമെത്തുന്നതോടെ ചിറ്റാർപുഴയിൽ വീണുകിടക്കുന്ന മരങ്ങളും തടിക്കഷണങ്ങളും പുഴയിലേക്കു വലിച്ചെറിഞ്ഞ ചെറുതും വലുതുമായ പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും അടങ്ങുന്ന പാഴ്‌വസ്തുക്കളുമാണ് ഒഴുകി പാലത്തിനടിയിൽ തങ്ങി നിൽക്കുന്നത്.

എല്ലാം മഴക്കാലങ്ങളിലും ടണ്‍കണക്കിനു മാലിന്യങ്ങളാണ് പഴയിടം കോസ്‌വേയിലേക്ക് എത്തുന്നത്. തോട്ടിലേക്കും പുഴയിലേക്കും മരങ്ങൾ ഒടിഞ്ഞുവീഴുന്നതു യഥാസമയം എടുത്തുനീക്കാത്തതാണ് കനത്ത മഴയിൽ മാലിന്യങ്ങൾ ഒഴുകിപ്പോകാതെ പാലത്തിൽ തങ്ങിക്കിടക്കാൻ കാരണമാകുന്നതെന്നു നാട്ടുകാർ പറഞ്ഞു.


എല്ലാവർഷവും പാലത്തിൽ തങ്ങിനിൽക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നതു നാട്ടുകാരാണ്. ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശമായതിനാൽ മാലിന്യപ്രശ്‌നം ഒരു അധികൃതരും പരിഗണിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. പാലത്തിൽ മാലിന്യങ്ങൾ തങ്ങിനിൽക്കുന്നതുമൂലം ശക്തമായ മഴ പെയ്യുന്പോൾ വെള്ളമൊഴുക്ക് പാലത്തിനു മുകളിലൂടെയാവും. ഇതോടെ കൈവരികൾ തകരുന്നതു പതിവാണ്.

എല്ലാ വർഷവും പാലത്തിന്‍റെ കൈവരി പുനർനിർമിക്കുന്നതിനു സർക്കാർ ഫണ്ട് ചെലവഴിക്കേണ്ടി വരുന്നുണ്ട്. 2021ലെ വലിയ പ്രളയത്തിൽ തകർന്ന പാലം 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനർനിർമിച്ചത്.