അമ്പലപ്പുഴയിൽ കണ്ടത് ബണ്ടിച്ചോർ അല്ലെന്ന് പോലീസ്
Friday, July 12, 2024 6:35 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ കണ്ടത് കുപ്രസിദ്ധ മോഷ്ട‌ാവായ ബണ്ടിച്ചോർ അല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. ബണ്ടിച്ചോറിന്‍റെ രൂപ സാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ‌ിലെ ഉദ്യോഗസ്ഥനെയാണ് കണ്ടതെന്ന് അമ്പലപ്പുഴ പോലീസ് അറിയിച്ചു. നീർക്കുന്നത്തെ ബാറിൽനിന്നായിരുന്നു ബണ്ടിച്ചോറിന്‍റെ രൂപ സാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞദിവസം ലഭിച്ചത്. തുടർന്നായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.

ബാറിൽനിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംശയം തോന്നിയ ബാർ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പോലീസ് പ്രദേശത്തേ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.


ബണ്ടിച്ചോർ അവസാനമായി കോയമ്പത്തൂർ ജയിലിലായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാൾ ജയിൽമോചിതനായോ എന്നും പോലീസ് പരിശോധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടിച്ചോർ. തിരുവനന്തപുരത്തെ മോഷണക്കേസിൽ കേരളത്തിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.