ലഹരിമാഫിയയ്ക്ക് ശക്തമായ താക്കീതുമായി പിടിഎ പ്രസിഡന്‍റുമാരുടെ സമ്മേളനം
Friday, August 2, 2024 10:47 PM IST
പാലാ: വിദ്യാലയ പരിസരങ്ങളില്‍നിന്നു ലഹരിമാഫിയയെ തുരത്തണമെന്ന് പാലാ ബിഷപ്സ് ഹൗസില്‍ നടന്ന പിടിഎ പ്രസിഡന്‍റുമാരുടെ സമ്മേളനം. ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍ ഉത്തരവാദിത്വപ്പെട്ട എക്സൈസ്, പോലീസ്, ഫോറസ്റ്റ്, റവന്യു സംവിധാനങ്ങള്‍ നിസംഗത പാലിക്കുകയാണെന്നും ശക്തമായ നടപടി ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികളുടെ കാവല്‍ക്കാരായി രക്ഷിതാക്കള്‍ വഴിയിലിറങ്ങേണ്ട സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ലഹരി വസ്തുക്കളുടെ വിപണനവും സ്വാധീനവും ഉപയോഗവും അനിയന്ത്രിതമാംവിധം വിദ്യാലയ പരിസരങ്ങളില്‍ വ്യാപിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലാ രൂപത മുന്‍കൈയെടുത്ത് പിടിഎ പ്രസിഡന്‍റുമാരുടെ അടിയന്തര സമ്മേളനം വിളിച്ചുചേര്‍ത്തത്.
സ്‌കൂള്‍ പരിസരങ്ങളില്‍ പിടിഎയുടെയും രക്ഷകര്‍ത്താക്കളുടെയും സാന്നിധ്യമുണ്ടാകണം. സ്‌കൂള്‍ പരിസരത്ത് അനധികൃതമായി ചുറ്റിക്കറങ്ങുന്നവരെ നിരീക്ഷിക്കണം. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഈ വിഷയത്തില്‍ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി പിടിഎകളും അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരണം.

രക്ഷാകര്‍ത്താക്കളെ ലഹരിയുടെ ഗൗരവം ബോധ്യപ്പെടുത്തണം. കുട്ടികളുടെ കരുതലും കാവലുമായി പിടിഎകള്‍ മാറണം. പിടിക്കപ്പെടുന്ന ലഹരി കുറ്റവാളികളെ വിട്ടയയ്ക്കുന്ന അധികാരികളുടെ നടപടി ഇനിമുതല്‍ പിടിഎകള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം.

എക്സൈസ് - പോലീസ് - ഫോറസ്റ്റ്- റവന്യു സംവിധാനങ്ങളുടെ നിരീക്ഷണം എല്ലാ സ്‌കൂളുകളുടെയും പരിസരങ്ങളില്‍ ഉണ്ടാകണമെന്നും സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു.


സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പ്രവര്‍ത്തന പദ്ധതികളും പ്രമേയവും അവതരിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. രൂപതാ എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ടെമ്പറന്‍സ് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. തോമസ് പുതുപ്പറമ്പില്‍, ആന്‍റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിച്ചു. വയനാട് ദുരന്തത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.

പിടിഎകള്‍ ലഹരിക്കെതിരേ വിജിലന്‍സ് സെല്ലായി
പ്രവര്‍ത്തിക്കണം: മാര്‍ കല്ലറങ്ങാട്ട്

പാലാ: പിടിഎകള്‍ ലഹരിക്കെതിരെ വിജിലന്‍സ് സല്ലായി പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷതപ്രസംഗത്തിൽ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നമ്മുടെ കുട്ടികള്‍ കൈവിട്ട് പോകരുത്. സ്‌കൂളിന്‍റെ ഒരു വലിയ സംരക്ഷണ സമിതികൂടിയായ പിടിഎ എവിടെയൊക്കെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ അവിടെയൊക്കെ ഏറ്റവും മികച്ച നിലയില്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു

ണ്ട്. കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പിടിഎയുടെ ഉത്തരവാദിത്വം വളരെ വലുതാണ്. കുട്ടികളുടെ കരുതലും കാവല്‍ക്കാരുമായിരിക്കുന്നതില്‍ പിടിഎയ്ക്കും പ്രസിഡന്‍റുമാര്‍ക്കും മുഖ്യപങ്കുണ്ട്. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ ഒരു ഒത്തുതീര്‍പ്പും പാടില്ലായെന്നും ബിഷപ് പറഞ്ഞു.