തണ്ണീർമുക്കം ബണ്ടിലെ കുഴികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കും
Friday, July 12, 2024 6:29 AM IST
വെച്ചൂര്‍: തണ്ണീർമുക്കം ബണ്ടിൽ രൂപപ്പെട്ട കുഴികളിൽ അകപ്പെട്ട് വാഹന യാത്രികർ വീണു പരിക്കേൽക്കുന്നത് പതിവാകുന്നു. റോഡിലെ കുഴികളടച്ച് ഗതാഗതം സുരക്ഷിതമാക്കണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല. തുടർന്ന് ഗതാഗതം സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ.

ഷൈലകുമാറിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ ചേര്‍ത്തല പിഡബ്ല്യുഡി റോഡ് വിഭാഗം അധികൃതരെ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി. റോഡ് വിഭാഗം എൻജിനിയര്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ എന്നിവരുമായി നടത്തിയെ ചര്‍ച്ചയെത്തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്‍റ് എൻജിനിയര്‍ ഉറപ്പ് നല്‍കി.


വെച്ചൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ബിന്‍സി ജോസഫ്, അംഗങ്ങളായ പി.കെ. മണിലാല്‍, മറിയക്കുട്ടി, ബിന്ദു, സ്വപ്നരാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.