പോക്സോ കേസിലെ പ്രതിക്ക് 100 വർഷം തടവും പിഴയും
Thursday, July 11, 2024 11:45 PM IST
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 100 വർഷം തടവും പിഴയും. കടനാട് നൂറുമല മാക്കൽ ജിനു എം. ജോയിക്കാണ് (36) 100 വർഷം തടവിനും 1.25 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജ് റോഷൻ തോമസാണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും കേസിൽ ഉത്തരവായിട്ടുണ്ട്.


2018 മാർച്ച് 24 മുതൽ 2021 ജനുവരി മാസംവരെ പ്രതി നിരവധി തവണ പട്ടികജാതിക്കാരിയായ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് മേലുകാവ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.