ട്രാഫിക് സിഗ്നൽ മിഴി തുറന്നു; എപ്പോൾ മാറുമെന്ന് കാത്തുകിടക്കണം
Thursday, July 11, 2024 11:45 PM IST
കുറവിലങ്ങാട്: ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പ്രവർത്തനം നിർത്തിയിരുന്ന സിഗ്നൽ ലൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. എംസി റോഡിൽ സെൻട്രൽ ജംഗ്ഷനിലാണ് പ്രധാനമായും പുതിയ സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങിയത്. മുൻപ് സ്ഥാപിച്ചിരുന്ന വിളക്കുകാലുകളൊഴിച്ചാൽ എല്ലാം പുതിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പുതുതായി വിളക്കുകൾ തെളിഞ്ഞതോടെ ജംഗ്ഷനിൽ വാഹനങ്ങളുടെ നീണ്ട നിരയും പ്രകടമായിത്തുടങ്ങി. സാധാരണ സിഗ്നൽ ലൈറ്റുകളോടു ചേർന്ന് സമയം പ്രദർശിപ്പിക്കുമെങ്കിലും ഇവിടെ അത്തരത്തിലുള്ള ക്രമീകരണങ്ങളില്ല. ഇതിനാൽ എപ്പോൾ വഴിതുറക്കുമെന്നു കാത്തുകിടക്കേണ്ട സ്ഥിതിയാണുള്ളത്.

ഇതിലുപരി പെട്ടെന്നുണ്ടായ പുത്തൻ ക്രമീകരണങ്ങളിയാതെ വാഹനങ്ങൾ റോഡ് മുറിച്ച് പ്രവേശിക്കുന്നത് വലിയ അപകടഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.


പള്ളിക്കവലയിൽനിന്ന് തോട്ടുവാ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് മുൻഗണന ലഭിക്കേണ്ടതുണ്ടെങ്കിലും ഈ അവസരം നൽകാതെ കോഴാ ഭാഗത്തേക്ക് വാഹനങ്ങൾ നിൽക്കുന്നത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

അനധികൃത പാർക്കിംഗ് വില്ലനാകുന്നു ഗതാഗതക്കുരുക്ക് നിത്യസംഭവം

കുറവിലങ്ങാട്: പ്രധാന നിരത്തുകളിലടക്കം അനധികൃത പാർക്കിംഗ് ഗതാഗതക്കുരുക്കിനു വഴിയൊരുക്കുന്നു. എംസി റോഡിലും വൈക്കം റോഡിലും ഗതാഗതക്കുരുക്ക് നിത്യസംഭവമായിട്ടുണ്ട്. അനധികൃത പാർക്കിംഗിനൊപ്പം പലയിടങ്ങളിലും ടാക്‌സി വാഹനങ്ങളടക്കം അനധികൃതമായി യാത്രക്കാരെ കാത്തിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അനധികൃത പാർക്കിംഗ് പലപ്പോഴും അപകടങ്ങൾക്കും വഴിതുറക്കുകയാണ്.