ബ്ലോക്ക് പഞ്ചായത്തിന് ഓണപ്പൂക്കളവും ഓണസദ്യയുടെ വിഭവങ്ങളും സ്വന്തം പുരയിടത്തിൽനിന്ന്
Thursday, July 11, 2024 11:45 PM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഓണസദ്യക്ക് ഇക്കുറി ഇരട്ടി രുചിയാകും. ഓണസദ്യക്കുള്ള വിഭവങ്ങൾ സ്വന്തം പുരയിടത്തിൽതന്നെ കൃഷി ചെയ്ത് വിളയിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ തീരുമാനം. സദ്യക്കുള്ള വിഭവങ്ങൾ മാത്രമല്ല, പൂക്കളമൊരുക്കാനുള്ള പൂക്കളും ഇക്കുറി സ്വന്തം പുരയിടത്തിൽതന്നെ വിളയിക്കും. തീരുമാനമെടുത്ത് കഴിഞ്ഞദിവസം കൃഷിയിറക്കിയിതോടെ ബ്ലോക്കിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാടിനു മാതൃകയാകുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പിറകുവശത്തുള്ള പുരയിടത്തിലാണ് പച്ചക്കറികളും പൂക്കളും കൃഷിചെയ്തിട്ടുള്ളത്. സ്വന്തം പുരയിടം കൃഷി ചെയ്യാൻ തുടങ്ങിയതോടെ ബ്ലോക്ക് പഞ്ചായത്ത് പരിസരം കൂടുതൽ മനോഹരമാകുകയും ചെയ്തു.


ബന്തി, ജമന്തി തൈകളാണ് പ്രധാനമായും കൃഷി ചെയ്തിട്ടുള്ളത്. വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങളുടെ കൃഷിയാണ് ആരംഭിച്ചിട്ടുള്ളത്.

തൈകളുടെയും ചെടികളുടെയും പരിപാലനം ജനപ്രതിനിധികളും ചേർന്ന് നിർവഹിക്കാനാണ് തീരുമാനം. ഓണക്കൃഷിയുടെ ഭാഗമായുള്ള ആദ്യ തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. കുര്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോൾ ജേക്കബ്, ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ, ജോൺസൺ പുളിക്കീൽ, സിൻസി മാത്യു, ബൈജു ജോൺ, രാജു ജോൺ, സ്മിത അലക്‌സ്, ലൂക്കോസ് മാക്കീൽ, ആഷാമോൾ ജോബി, ആൻസി മാത്യു, ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.