പെരുവന്താനം പോലീസ് സ്റ്റേഷനിൽ ഹോംഗാർഡുകളെ നിയമിക്കണമെന്ന്
Thursday, July 11, 2024 11:45 PM IST
മുണ്ടക്കയം ഈസ്റ്റ്‌: പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ 35-ാം മൈലിലും 34-ാം മൈലിലും പെരുവന്താനം ടൗണിലുമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാൻ ഹോംഗാർഡുകളെ നിയമിക്കണമെന്നാവശ്യം ശക്തമാകുന്നു. പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ ഹോംഗാർഡിന്‍റെ സേവനം ലഭിച്ചിരുന്നെങ്കിലും വർഷങ്ങൾക്കു മുമ്പ് ഇതുനിലച്ചു.

35 മുതൽ 40 വരെ ജീവനക്കാരാണ് പെരുവന്താനം സ്റ്റേഷനിലുള്ളത്. ജനമൈത്രി, സ്പെഷൽ ഡ്യൂട്ടി അടക്കമുള്ള പല കാര്യങ്ങൾക്കും പോലീസുകാർ പോകുന്നതോടെ നിലവിലുള്ള ജീവനക്കാർക്ക് ഗതാഗതനിയന്ത്രണംകൂടി ഏറ്റെടുക്കേണ്ട ഗതികേടിലാണ്. ഇതു ജീവനക്കാർക്ക് അമിത ജോലിഭാരമാണ് വരുത്തിവയ്ക്കുന്നത്.

മുണ്ടക്കയം കോസ്‌വേ പാലത്തിന്‍റെ നിർമാണം ആരംഭിച്ചതോടെ പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിലൂടെ 34ാം മൈലിൽ എത്തിയാണ് വാഹനങ്ങൾ തിരിഞ്ഞ് എരുമേലി, കോരുത്തോട്, പുഞ്ചവയൽ ഭാഗങ്ങളിലേക്ക് പോകുന്നത്. സ്കൂൾ സമയങ്ങളിലടക്കം വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.


മുഴുവൻ സമയങ്ങളിലും ഇവിടെ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ചില സമയങ്ങളിൽ നാട്ടുകാർകൂടി ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്ന കാഴ്ചയും കാണുവാനുണ്ട്.

സ്കൂളുകൾ പ്രവർത്തിക്കുന്ന 34ാം മൈൽ, 35ാംമൈൽ, പെരുവന്താനം എന്നിവിടങ്ങളിൽ സ്കൂൾ സമയങ്ങളിൽ ഡ്യൂട്ടിക്ക് ഹോംഗാർഡുകളെ നിയമിച്ചാൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനോടൊപ്പം വിദ്യാർഥികളുടെ സുരക്ഷയും ഉറപ്പാക്കാൻ സാധിക്കും. ഫയർഫോഴ്സിലാണ് ഹോം ഗാർഡുകളെ നിയമിക്കുന്നതിനുള്ള ചുമതല. എന്നാൽ ചെറിയ ടൗണായതുകൊണ്ട് തന്നെ 35ാംമൈൽ പോലീസ് സ്റ്റേഷനിലേക്ക് ഹോംഗാർഡുകളെ നിയമിക്കുന്നതിന് മേലുദ്യോഗസ്ഥർ താത്പര്യം കാണിക്കുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.