ഇതരസംസ്ഥാനക്കാരെ മറയാക്കി കഞ്ചാവ് ലോബി വളരുന്നു
Thursday, July 11, 2024 11:45 PM IST
കോട്ടയം: കിലോക്കണക്കിനുള്ള കഞ്ചാവിന്‍റെ വരവിലും വില്‍പനയിലും കോട്ടയം മുന്നിലെത്തിയതിനു പിന്നില്‍ അധികൃതരുടെ ഗുരുതരമായ വീഴ്ച. ഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഒഡീഷ, ബിഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്ന് കോട്ടയത്തും മറ്റു ജില്ലകളിലും കഞ്ചാവ് എത്തിക്കുന്ന സംഘം സജീവം.

റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസും പോലീസും പരിശോധന കര്‍ക്കശമാക്കാതെ കഞ്ചാവിന്‍റെ വരവ് നിയന്ത്രിക്കാനാവില്ല. തമിഴ്നാട്ടില്‍ ട്രെയിനിറങ്ങി ബസുകളില്‍ കഞ്ചാവ് കൊണ്ടുവരുന്ന ഇതര സംസ്ഥാനക്കാരും ഏറെയാണ്. കേരളത്തിലെത്തി പണിയെടുത്ത് ജീവിക്കുന്നതിനേക്കാള്‍ ഏറെ സാമ്പത്തിക നേട്ടമാണ് കഞ്ചാവ് എത്തിക്കുന്നതിൽ.

ഏറ്റുമാനൂര്‍, അതിരമ്പുഴ, ആര്‍പ്പൂക്കര പ്രദേശങ്ങളിലെ കഞ്ചാവ് മൊത്തവ്യാപാരികള്‍ക്കം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ദിവസേന കഞ്ചാവെത്തിക്കുന്നത് ഇതര സംസ്ഥാനക്കാരാണെന്ന് പോലീസ് പറയുന്നു.

വ്യാജ ഐഡി കാര്‍ഡുകള്‍ തരപ്പെടുത്തി ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവുമായി ട്രെയിന്‍ കയറി കോട്ടയത്ത് എത്തുന്ന പതിവു സംഘങ്ങളുമുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ സംഗമിക്കുന്ന സണ്‍ഡേ മാര്‍ക്കറ്റുകളിലും കഞ്ചാവ് വ്യാപാരം സജീവമാണ്.


ബംഗാള്‍ സിഗരറ്റ്, ബീഡി എന്നിവയുടെ പായ്ക്കറ്റുകളില്‍ കഞ്ചാവ് ബീഡിയും വില്‍പനയുള്ളതായി പറയുന്നു. കോട്ടയം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നതും ഇക്കാലത്ത് ഇതരസംസ്ഥാനത്തൊഴിലാളി എന്ന വ്യാജേന എത്തുന്നവരാണ്. ആഴ്ചതോറും ട്രെയിനില്‍ സ്വന്തം സംസ്ഥാനങ്ങളില്‍ പോയിവന്ന് കഞ്ചാവ് എത്തിച്ചു വില്‍ക്കുന്നവരും കുറവല്ല.

നാല്‍പതും അന്‍പതും പേരടങ്ങിയ ഇതരസംസ്ഥാനത്തൊഴിലാളി സംഘം യാത്ര ചെയ്യുന്ന ബോഗികളില്‍ കഞ്ചാവ് വ്യാപാരക്കാരെ തിരിച്ചറിയുക എളുപ്പമല്ല. വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഞ്ചാവ് പൊതി നല്‍കുന്നവരും ഇവര്‍ക്കിടയിലുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങളുടെ വരവും പ്രധാനമായി ഇത്തരം സംഘങ്ങളിലൂടെയാണ്.