പക്ഷിപ്പനി: വെച്ചൂരിൽ 310 കോഴികളെ കള്ളിംഗ് നടത്തിയതിന് 65,000 രൂപയുടെ ബില്ല്
Thursday, July 11, 2024 6:52 AM IST
വൈക്കം: വെച്ചൂരിൽ പക്ഷിപ്പനി ബാധയെത്തുടർന്ന് 310 വളർത്തുപക്ഷികളെ കള്ളിംഗ് വിധേയമാക്കിയതിന് ചെലവായ തുകയായി ഫ്യൂണറൽ സർവീസുകാർ പഞ്ചായത്തിൽ സമർപ്പിച്ചത് 65,000 രൂപയുടെ ബില്ല്.

310 കോഴികളെ ഏതാനും തൊഴിലാളികളുടെ സഹായത്തോടെ രണ്ടു കുറ്റി ഗ്യാസ് ഉപയോഗിച്ച് അഞ്ചുമണിക്കൂർ കൊണ്ടാണ് സംസ്കരിച്ചത്. രണ്ടു വർഷംമുമ്പ് 2000ലധികം താറാവുകളെ വിറക്, പഞ്ചസാര,ഡീസൽ എന്നിവ ഉപയോഗിച്ചു ദൗത്യസംഘം തൊഴിലാളികളുടെ സഹായത്തോടെ സംസ്കരിച്ചിട്ട് ഇത്രയും തുക ചെലവായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

രണ്ടു മാസം പ്രായമായ താറാവിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നത് 200 രൂപയാണ്. രോഗ ബാധയെത്തുടർന്ന് കൊന്നു സംസ്കരിക്കുന്ന പക്ഷികളുടെ ആകെ നഷ്ടപരിഹാരത്തുകയുടെ അത്രയും കൊന്നു സംസ്കരിക്കുന്നതിനു വേണമെന്നത് നീതികരിക്കാനാവില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

അതേസമയം, ദുരന്ത നിവാരണത്തിന്‍റെ ഭാഗമായി രോഗബാധയുള്ള പക്ഷികളെ കള്ളിംഗ് വിധേയമാക്കിയതിന് സർക്കാരിൽനിന്നു രണ്ട് ലക്ഷത്തോളം രൂപ ലഭിക്കുമെന്നും അതിനാൽ മൊബൈൽ മോർച്ചറി സർവീസുകാർ സമർപ്പിച്ച ബില്ല് പാസാക്കി നൽകാൻ വൈക്കത്തെ ഉന്നതനായ റവന്യു ഉദ്യോഗസ്ഥൻ പഞ്ചായത്ത് അധികൃതരിൽ സമ്മർദം ചെലുത്തിയതായും ആക്ഷേപമുണ്ട്.


വൈക്കം: കഴിഞ്ഞമാസം പക്ഷിപ്പനി ബാധയെത്തുടർന്ന് ഉദയനാപുരം നേരേകടവിൽ 8500 കോഴികളെയാണ് ആഴത്തിൽ കുഴിയെടുത്ത് മൂടിയത്.

കനത്ത മഴയുണ്ടായിരുന്നതിനാൽ വിസ്തൃതമായ പുരയിടത്തിൽ വളരെ ആഴത്തിൽ കുഴിയെടുത്ത് കോഴികളെ കൊന്നു മൂടുകയായിരുന്നു. മഴ പെയ്ത് മണ്ണിന്‍റെ ബലം കുറഞ്ഞപ്പോൾ ദുർഗന്ധം വമിച്ചതിനാൽ മണ്ണ് കനത്തിലിട്ടശേഷം മീതെ അഞ്ച് ലോഡ് മടമക്ക് വിരിച്ചു. മടമക്കിനു മാത്രം 42,000 രൂപ നൽകേണ്ടിവന്നു.

കുഴിയെടുക്കാനായി ജെസിബിക്ക് 18,000 രൂപ നൽകി. ദൗത്യസംഘവും 38 തൊഴിലാളികളും ചേർന്നാണ് കോഴികളെ സംസ്കരിച്ചത്. 1,40,000 രൂപയോളം ആകെ ചെലവായെന്നും കോഴികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫലപ്രദമായി നടപടികൾ ഏകോപിപ്പിച്ചിരുന്നെങ്കിൽ ഇത്രയും തുക ചെലവാകുമായിരുന്നില്ലെന്നും ജനപ്രതിനിധികൾ കുറ്റപ്പെടുത്തുന്നു.