ക്ഷേത്രനഗരിയിൽ ഓണപ്പൂക്കളം ഒരുങ്ങുന്നത് വൈക്കത്തു വിരിഞ്ഞ പൂക്കളാൽ...
Thursday, July 11, 2024 6:52 AM IST
വൈക്കം: ക്ഷേത്രനഗരി ഇക്കുറി ഓണപ്പൂക്കളമൊരുക്കാൻ നഗരത്തിൽ പൂക്കൾ വിരിയിക്കും. ഇതിനായി വൈക്കം നഗരസഭ, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പൂ കൃഷി ആരംഭിക്കുന്നത്. “പൂവേ പൊലി’’ എന്ന പേരിൽ നടപ്പാക്കുന്ന പൂ കൃഷിയുടെ ഒന്നാംഘട്ടത്തിനാണ് ഇപ്പോൾ തുടക്കമിട്ടത്.

അടുത്തവർഷം പൂ കൃഷി കൂടുതൽ വിപുലമായി നടക്കാൻ പ്രത്യേക പദ്ധതി ആരംഭിക്കുമെന്ന് നഗരസഭ, കൃഷിഭവൻ അധികൃതർ പറഞ്ഞു. വൈക്കം നഗരത്തിലെ 26വാർഡുകളിൽ 18 ഓളം വാർഡുകളിലാണ് ഇതിനകം പൂ കൃഷി ആരംഭിക്കുന്നതിന് ഗ്രൂപ്പുകൾ മുന്നോട്ട് വന്നത്.10 സെന്‍റ് മുതൽ 50 സെന്‍റ് വരെയുള്ള 25 ഇടങ്ങളിലാണ് പൂക്കൾ വിടർന്ന് പരിമളം പരത്താൻ പോകുന്നത്.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ നിറവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമങ്ങളിൽ വനിതാ ഗ്രൂപ്പുകൾ പൂ കൃഷി നടത്തി നേട്ടം കൊയ്തതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് വൈക്കം നഗരസഭയും കൃഷിഭവനും പൂ കൃഷി വിപുലമായി നടത്തി വനിതാ ഗ്രൂപ്പുകൾക്ക് സാമ്പത്തിക പിൻബലമേകാൻ മുന്നോട്ടുവന്നത്.


വൈക്കം നഗരസഭ 13-ാം വാർഡിൽ മൂശാറയിൽ ശിവാനന്ദന്‍റെ പുരയിടത്തിൽ ആരംഭിച്ച പൂ കൃഷി ബന്ദി തൈ നട്ട് നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ രേണുക രതീഷ്, രാധിക ശ്യാം, സിന്ധു സജീവൻ, ബിന്ദു ഷാജി, എൻ. അയ്യപ്പൻ, രാജശേഖരൻ, രാജശ്രീ, ഒ. മോഹനകുമാരി, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺ മുരളി, വി.വി. സിജി, തൊഴിലുറപ്പ് ഓവർസിയർ സൗമ്യ ജനാർദനൻ തുടങ്ങിയവർ സംബന്ധിച്ചു.