അപകടവളവുകൾ നിവര്‍ത്തുന്ന പദ്ധതി പൂര്‍ത്തീകരിക്കും: മന്ത്രി
Thursday, July 11, 2024 6:52 AM IST
കടുത്തുരുത്തി: ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന് ആവശ്യമായ സ്ഥലമെടുപ്പ് പദ്ധതി പൂര്‍ത്തീകരണത്തിനായി 11 (1) നോട്ടിഫിക്കേഷന്‍ 2023 ജൂലൈ പത്തിലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു.

കടുത്തുരുത്തി മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന വിവിധ അപകട വളവുകള്‍ നിവര്‍ത്തുന്നതിലെ കാലതാമസം പരിഹരിച്ച് ഭൂമി ഏറ്റെടുക്കല്‍ നടത്താന്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവുമായി മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

ഏറ്റുമാനൂര്‍-വൈക്കം റോഡിലെ പുളിന്തറ വളവ് ഉള്‍പ്പെടെയുള്ള വളവുകള്‍ പലതും മരണ വളവുകളായി മാറിയെന്നും ഇവിടങ്ങളിലുണ്ടാകുന്ന അപകടങ്ങളില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റതും നിരവധിപേർക്ക് ജീവന്‍ നഷ്‌ടപ്പെട്ടതും വളവ് നിവര്‍ത്തൽ വൈകുന്നതു സംബന്ധിച്ചും ദീപിക പലതവണ വാർത്ത നല്‍കിയിരുന്നു. വളവ് നിവര്‍ത്തലിനുവേണ്ടി ഏറ്റെടുക്കാനുള്ള എല്ലാ സ്ഥലങ്ങളുടെയും സര്‍വേ നടത്തി സബ്ഡിവിഷന്‍ റിക്കോര്‍ഡുകള്‍ തയാറാക്കി ജില്ലാ സര്‍വേ സൂപ്രണ്ടിനു നല്‍കിയിട്ടുണ്ടെന്നും മന്ത്രി മറുപടിയിൽ അറിയിച്ചു.


അലൈന്‍മെന്‍റില്‍ ഉള്‍പ്പെട്ടുവരുന്ന ഭൂമിയിലെ അതിര്‍ത്തി കല്ലുകളില്‍ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവ പരിശോധിച്ച് ഇതിനോടകം അതിര്‍ത്തി കല്ലുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്ഥലം സര്‍വേ ചെയ്തതില്‍ കാണക്കാരി, മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളില്‍ ഉൾപ്പെട്ട ചില സബ് ഡിവിഷന്‍ നമ്പറുകളും വടയാര്‍ വില്ലേജിലെ എല്ലാ സബ് ഡിവിഷന്‍ നമ്പറുകളും റീസര്‍വേ നമ്പറുകളും റിക്വിസിഷന്‍ നടപടിയിലും സര്‍ക്കാര്‍ ഉത്തരവിലും ഉള്‍പ്പെടുത്തി ലഭിക്കേണ്ടതുണ്ട്.

അപകട വളവ് നിവര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പെടുത്തിയിരിക്കുന്ന കുറുപ്പന്തറ ജംഗ്ഷന്‍ വികസന പ്രവര്‍ത്തനങ്ങളുടെ സ്ഥലമെടുപ്പ് നടപടികളും പരമാവധി വേഗത്തില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.