ബിവറേജില്‍ ഹെല്‍മറ്റ് ധരിച്ചെത്തി മോഷണം: കള്ളന്‍ കുടുങ്ങിയത് ജീവനക്കാരുടെ അവസരോചിത ഇടപെടലില്‍
Thursday, July 11, 2024 6:52 AM IST
കോട്ടയം: ഹെല്‍മറ്റുമായി ബിവറേജിലെത്തി മോഷണം നടത്തിയ കള്ളന്‍ ഒടുവില്‍ കുടുങ്ങി. ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിലും ജാഗ്രതയിലുമാണ് കള്ളന്‍ കുടുങ്ങിയത്. പ്രതിയെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയും ഞാലിയാകുഴി സ്വദേശിയായ ഇയാളെ പോലീസ് പിടികൂടുകയുമായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോര്‍പറേഷന്‍റെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്‍റെ മദ്യം മോഷണം പോയതായി കണ്ടെത്തിയത്.

മുമ്പും സമാനരീതിയില്‍ മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്തുനിന്നു പല രീതിയില്‍ മോഷണം പോയതിനാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.എന്നാല്‍, ഞായറാഴ്ച ഒരേ റാക്കില്‍ അടുത്തടുത്തായി ലാഫ്രാന്‍സിന്‍റെ രണ്ട് മദ്യക്കുപ്പികളാണ് ഇരുന്നിരുന്നത്. അതുകൊണ്ടുതന്നെ സിസിടിവി കാമറ ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു.

ഇതേത്തുടര്‍ന്ന്, കഴിഞ്ഞ രണ്ടു ദിവസമായി ബിവറേജ് ജീവനക്കാര്‍ ഇവിടെയെത്തുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി 7.30ന് ഹെല്‍മറ്റ് ധരിച്ച് സമാന രീതിയില്‍ ഒരാള്‍ ബിവറേജിന്‍റെ സമീപത്ത് എത്തിയത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബിവറേജിന്‍റെ സമീപത്ത് അല്‍പനേരം നിന്ന ഇയാള്‍ തിരക്ക് വര്‍ധിച്ചശേഷമാണ് അകത്തു കയറിയത്.


തുടര്‍ന്ന്, ഇവിടെനിന്നു മദ്യമെടുക്കാന്‍ ശ്രമിച്ചു. ഈ സമയം ബിവറേജസിലെ ജീവനക്കാര്‍ സിസിടിവി കാമറ നിരീക്ഷിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞ ഇയാള്‍ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ബിവറേജില്‍നിന്നു പുറത്തിറങ്ങി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനു സമീപത്തേക്ക് ഓടിപ്പോയി.

ഈ സമയം പിന്നാലെ ഓടിയെത്തിയ ജീവനക്കാര്‍ ബൈക്കിന്‍റെ ചിത്രം പകര്‍ത്തുകയും ചിങ്ങവനം പോലീസിനു കൈമാറുകയുമായിരുന്നു. സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞാലിയാകുഴി സ്വദേശി പിടിയിലാകുന്നത്.