അശാസ്ത്രീയ തടയണ ദുരിതമായി
Wednesday, July 10, 2024 7:27 AM IST
നെടുംകുന്നം: അശാസ്ത്രീയമായി നിർമിച്ച തടയണ ഒരു ഗ്രാമത്തിന് ശാപമാകുന്നു. നെടുംകുന്നം പഞ്ചായത്തിലെ നെടുമണ്ണി തോട്ടിൽ നിർമിച്ച തടയണ മഴക്കാലമായാൽ നാട്ടുകാരിൽ ഭീതി ഉണർത്തുകയാണ്.

കങ്ങഴ പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഭാഗമായി 2017ൽ ആണ് ഇവിടെ തടയണ നിർമിക്കുന്നത്. നിർമാണഘട്ടത്തിൽത്തന്നെ തടയണ അശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചെങ്കിലും ഇത് അധികൃതർ അംഗീകരിക്കാതെ പൂർത്തിയാക്കുകയായിരുന്നുവെന്ന് ജനങ്ങൾ പറയുന്നു.

സാമാന്യം ശക്തമായ ഒരു മഴ പെയ്താൽ തടയണ കവിഞ്ഞ് വെള്ളം തോടിന്‍റെ ഇരുകരയിലെയും പുരയിടങ്ങളിലേക്ക് നിറയും. ഇതോടെ നെടുമണ്ണി, ഇടവെട്ടാൽ, ആര്യാട്ടുകുഴി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറും. ഏക്കറുകണക്കിന് കൃഷിഭൂമി വെള്ളത്തിനടിയിലായി കപ്പ, വാഴ, ചേന, ചേമ്പ്, ഇഞ്ചി, കാച്ചിൽ, പച്ചക്കറി കൃഷികൾ എന്നിവ നശിച്ച് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കർഷകർക്കുണ്ടാകുന്നതു വർഷങ്ങളായി തുടരുന്നു.

മഴക്കാലത്ത് തടയണ കവിഞ്ഞ് ഇടവെട്ടാൽ ഭാഗത്തെ ഒന്പതു വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി തവണ ഈ വീടുകളിൽ വെള്ളം കയറി. എല്ലാ വർഷവും വെള്ളം കയറി ഇടവെട്ടാൽ ഭാഗത്തെ സാധാരണക്കാരുടെ വീടുകൾക്കും വീട്ടുപകരണങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടവും വലുതാണ്. തടയണയിൽ വെള്ളം ഉയരുമ്പോൾ ഈ വീട്ടുകാർക്ക് ബന്ധുവീടുകളിലോ, ക്യാമ്പുകളിലോ അഭയം തേടേണ്ടിയും വരുന്നു. തടയണ നീക്കാതെ ഇനി കൃഷിയിറക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കർഷകർ.


തടയണ മൂലം നെടുമണ്ണി തോട്ടിലെ ജലനിരപ്പ് ഉയർന്ന് ഇരുവശങ്ങളിലെയും കൃഷിയിടങ്ങളിൽ വെള്ളം കയറുന്നതു കൂടാതെ കറുകച്ചാൽ-മണിമല റോഡിൽ വെള്ളം ഉയർന്നു ഗതാഗതം മുടങ്ങുന്നതും മഴക്കാലത്തു സാധാരണയാണ്.

ഇതുകൂടാതെ വേനൽക്കാലത്ത് തടയണയിൽ പ്ലാസ്റ്റിക്, കോഴി, ഇതര മാലിന്യങ്ങൾ കെട്ടിനിൽക്കുന്നതു പ്രശ്‌നം ഗുരുതരമാക്കുന്നു. തടയണ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇരുപഞ്ചായത്തുകളെയും വർഷങ്ങളായി സമീപിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതിനാൽ പ്രദേശവാസികൾ കളക്‌ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.