ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിന്‍റെ വശത്തും മുനിസിപ്പല്‍ ആര്‍ക്കേഡ് ഗ്രൗണ്ടിലും മാലിന്യക്കൂമ്പാരം
Wednesday, July 10, 2024 7:27 AM IST
ചങ്ങനാശേരി: നഗരത്തിലെ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിന്‍റെ വശത്തും മുനിസിപ്പല്‍ ആര്‍ക്കേഡ് ഗ്രൗണ്ടിലും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം.

ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിന്‍റെ വശത്തുള്ള സ്വകാര്യ പുരയിടത്തിലാണ് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. തട്ടുകടകള്‍, പച്ചക്കറി, പഴക്കടകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കിയും അല്ലാതെയുമാണ് ഇവിടെ വന്‍തോതില്‍ തള്ളുന്നത്. നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനോടു ചേര്‍ന്നാണ് മാലിന്യം കുന്നുകൂടുന്നത്. കംഫര്‍ട്ട് സ്റ്റേഷന്‍ കെട്ടിടത്തില്‍ വള്ളിച്ചെടികള്‍ വളര്‍ന്നു തിങ്ങിയനിലയിലാണ്.

സ്റ്റാന്‍ഡിനു പുറത്തുനിന്നുള്ളവരാണ് രാത്രികാലങ്ങളില്‍ വാഹനങ്ങളിലും പെട്ടിവണ്ടികളിലും മാലിന്യം ഇവിടെത്തിച്ചു തള്ളുന്നതെന്നു പറയുന്നു. മാലിന്യത്തില്‍നിന്നുള്ള ദുര്‍ഗന്ധവും ഇവ ഭക്ഷിക്കാനെത്തുന്ന നായക്കൂട്ടങ്ങളും പക്ഷികളും വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഭീഷണിയായിട്ടുണ്ട്.


ഏതാനും മാസങ്ങള്‍ക്കുമുമ്പ് നഗരസഭാധികൃതര്‍ ഇവിടുത്തെ മാലിന്യം പൂര്‍ണമായി നീക്കം ചെയ്ത് ഇവിടെ ചെടികള്‍ വച്ചുപിടിപ്പിച്ചിരുന്നു. പിന്നീട് ഈ ചെടികളുടെ മുകളിലേക്ക് വന്‍തോതില്‍ മാലിന്യം തള്ളുകയായിരുന്നു.

നഗരസഭാ വക മുനിസിപ്പല്‍ ആര്‍ക്കേഡിന്‍റെ വശങ്ങളിലും വന്‍തോതില്‍ മാലിന്യം കുന്നുകൂടുകയാണ്. ഇവിടെ മാലിന്യം കത്തിക്കുന്നത് ആളുകള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. ആര്‍ക്കേഡില്‍ ശുചീകരണത്തിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ നഗരത്തില്‍ നിരവധി കാമറകൾ സ്ഥാപി ച്ചിട്ടും പാരിതോഷികം പ്രഖ്യാപിച്ചിട്ടും ആരേയും പിടികൂടുന്നില്ലെന്നു മാത്രമല്ല, പിടിക്കപ്പെടുന്നവര്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടിക്കാരുടെ ഒത്താശയില്‍ പിഴത്തുകയില്‍ കുറവുവരുത്തി രക്ഷപ്പെടുന്നതായും ആക്ഷേപമുണ്ട്.