വെച്ചൂരിലെ തോട്ടിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി
Wednesday, July 10, 2024 7:27 AM IST
വെച്ചൂർ: ജനങ്ങളുടെ കടുത്ത പ്രതിഷേധം നിലനിൽക്കെ വെച്ചൂർ കൊടുതുരുത്ത് - ഞാണുപറമ്പ് തോട്ടിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. തിങ്കളാഴ്ച രാത്രി പൂവത്തുക്കരി, കോലാമ്പുറത്തുകരി പാടശേഖരങ്ങളുടെ സമീപത്താണ് ആറ് ലോഡ് കക്കൂസ് മാലിന്യം തള്ളിയത്.

പുല്ലും പായലും വളർന്ന് തിങ്ങി നീരൊഴുക്ക് നിലച്ച തോട് കക്കൂസ് മാലിന്യം തള്ളുന്നിടമായി മാറിയിട്ട് വർഷങ്ങളായി. മാലിന്യം ഇടതോടുകളിലും കലർന്നതോടെ പത്തോളം പാടശേഖരങ്ങളിലായി 2000 ഏക്കർ നെൽകൃഷിക്കു ജലസേചനം നടത്താനാവാത്ത സ്ഥിതി വന്നു. ഇതോടെ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്. 1000ത്തോളം കർഷകരെയും നൂറുകണക്കിനു കുടുംബങ്ങളെയും മലിനീകരണം പ്രതികൂലമായി ബാധിക്കുകയാണ്.


കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ ഏതാനും മാസങ്ങൾക്ക് മുമ്പ് പഞ്ചായത്തംഗം എസ്. സഞ്ജയന്‍റെ നേതൃത്വത്തിൽ നാട്ടുകാർ ഉറക്കമിളച്ചിരുന്ന് മാലിന്യവുമായി വന്ന ഒന്പത് വാഹനങ്ങൾ പിടികൂടിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധമുണ്ടായിട്ടും അധികൃതർ ഒരു വാഹനത്തിന്‍റെ പേരിൽ മാത്രമാണ് കേസെടുത്തത്.

കക്കൂസ് മാലിന്യവുമായെത്തുന്ന വാഹനങ്ങൾക്ക് ഗുണ്ടാ സംഘങ്ങളുടെ അകമ്പടിയുണ്ട്. നാട്ടുകാരും ഗുണ്ടകളുടെ ഭീഷണി നേരിടേണ്ടിവന്നു. രാഷ്‌ട്രീയ-ഭരണ നേതൃത്വങ്ങളുടെ പിന്തുണ മാലിന്യം തള്ളുന്നവർക്കുള്ളതുകൊണ്ടാണ് നടപടിയുണ്ടാകാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.