അധികൃതരുടെ അഭാവം: താലൂക്ക് വികസനസമിതി യോഗത്തിൽ പരാതികൾ കുറഞ്ഞു
Sunday, July 7, 2024 3:52 AM IST
കാഞ്ഞിരപ്പള്ളി: അധികൃതർ ഇല്ലാതായതോടെ കാഞ്ഞിരപ്പള്ളി താലൂക്ക് വികസനസമിതി യോഗത്തിൽ പരാതികളുടെ എണ്ണം കുറയുന്നു. ഇന്നലെ നടന്ന യോഗത്തിൽ അഞ്ച് പരാതികളാണ് ലഭിച്ചത്. മുന്പ് മുപ്പതിലേറെ പരാതികൾ വരെ യോഗത്തിൽ ലഭിച്ചിരുന്നു.

നാളുകളായി നടക്കുന്ന യോഗങ്ങളിൽ താലൂക്കിലെ ബന്ധപ്പെട്ട അധികാരികൾ ഹാജരാകാതായതോടെ പരാതിക്കാരും പരാതികളും കുറഞ്ഞിരിക്കുകയാണ്. പല തവണ പരാതി നൽകിയിട്ടും പരാഹാരമുണ്ടാകാത്തതിനാൽ ആരും ഇപ്പോൾ വികസനസമിതി യോഗത്തിൽ പരാതി നൽകാൻ തയാറല്ല.

താലൂക്ക് വികസനസമിതി യോഗത്തിൽ എംപി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ എംഎൽഎമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ, സെക്രട്ടറിമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടത്. ജനപ്രതിനിധികളുടെ അഭാവത്തിൽ പകരം പ്രതിനിധികളെ അയയ്ക്കണമെന്നാണ് ചട്ടം.

ഇന്നലെ നടന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും എംപിയുടെ പ്രതിനിധിയും ഒരു പഞ്ചായത്ത് സെക്രട്ടറിയും വകുപ്പ് ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുത്തത്. എല്ലാ അധികാരികളെയും യോഗം നടക്കുന്ന വിവരം അറിയിച്ചതാണെന്ന് തഹസിൽദാർ ജെ. ശ്രീകല പറഞ്ഞു.


യോഗത്തിൽ കഴിഞ്ഞ വികസനസമിതിയിൽ ലഭിച്ച പരാതികൾക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകുകയും പുതിയ പരാതികൾ സ്വീകരിക്കുകയും ചെയ്തു. അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നും കാഞ്ഞിരപ്പള്ളി-മണിമല റോഡ് പഴയിടം വരെ തകർന്നത് സംബന്ധിച്ചും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയത് സംബന്ധിച്ചുമുള്ള പരാതികൾ ഇന്നലെ നടന്ന യോഗത്തിൽ ലഭിച്ചു. പരാതികൾ സ്വീകരിച്ച തഹസിൽദാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഇന്നലെ താലൂക്ക് വികസനസമിതി യോഗം നടത്തിയത്.