കാന്‍റീൻ നിർമാണം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാളെ യുഡിഎഫ് ധർ‌ണ
Sunday, July 7, 2024 3:52 AM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്‍റീൻ നിർമാണത്തിലെ വൻ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചിറക്കടവ് മണ്ഡലം യുഡിഎഫ് കമ്മിറ്റി നാളെ വൈകുന്നേരം നാലിന് ആശുപത്രി കവാടത്തിൽ പ്രതിഷേധ ധർണ നടത്തും. കാന്‍റീൻ നിർമാണത്തിന്‍റെ മറവിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. 75 ലക്ഷം മുടക്കി പണിത കെട്ടിടത്തിൽ കാന്‍റീൻ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാനസൗകര്യം ഒന്നുംതന്നെ ഒരുക്കിയിട്ടില്ല.

പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് എങ്ങനെ കൊടുത്തുവെന്നതിലും കരാറുകാരൻ എത്ര കൈകൂലി കൊടുത്തുവെന്നതിലും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും കമ്മിറ്റി ആരോപിച്ചു.


കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമതി മെംബർ ജോസഫ് വാഴയ്ക്കൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. തോമസ് കല്ലാടൻ, പി. ജീരാജ്, മറിയമ്മ ടീച്ചർ, പി.എം. സലീം, മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിക്കുമെന്ന് ചെയർമാൻ അബ്ദുൾ റസാക്ക്, ജനറൽ കൺവീനർ സേവ്യർ മൂലകുന്ന്, സെക്രട്ടറി ലാജി തോമസ് എന്നിവർ പറഞ്ഞു.