പകര്‍ച്ചവ്യാധി ഭീഷണി : പരിശോധന ശക്തമാക്കാൻ താലൂക്ക് വികസനസമിതി നിര്‍ദേശം
Sunday, July 7, 2024 3:52 AM IST
പാലാ: താലൂക്കിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വര്‍ധിച്ചുവരുന്ന പകര്‍ച്ചവ്യാധികളും കാന്‍സര്‍, വൃക്ക രോഗങ്ങളും കണക്കിലെടുത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, റവന്യു, പോലീസ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധ നടത്തണമെന്ന് മുനിസിപ്പല്‍, പഞ്ചായത്ത് അധികൃതര്‍ക്ക് മീനച്ചില്‍ താലൂക്ക് വികസനസമതി നിര്‍ദേശം നൽകി.

പരാതിയുള്ള സ്ഥാപനങ്ങളിലും കോള്‍ഡ് സ്റ്റോറുകള്‍, ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറികള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകൾ‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. എല്ലാ മാസവും നടത്തുന്ന പരിശോധനാ വിവരങ്ങളും എടുത്ത കേസ് നടപടികളും പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരും പരിശോധനാ ഉദ്യോഗസ്ഥരും ഇനിമുതല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെമേല്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകി നടപടി സ്വീകരിക്കും.

ഇരാറ്റുപേട്ട മുതല്‍ കിടങ്ങൂര്‍ വരെയുള്ള ഭാഗങ്ങളിലെ ഹോട്ടല്‍ ഉള്‍പ്പെടെ വ്യാപരസ്ഥാപനങ്ങളിലെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളിലെ കിണറുകളിലും വെള്ളത്തിലെ പിഎച്ച് പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുടിവെള്ളം ക്ലോറിനേഷന്‍ നടത്തിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

മലിനജലം റോഡിലൂടെ ഒഴുകുന്നതു തടയും


പാലാ: ജനറല്‍ ആശുപത്രി മോര്‍ച്ചറി കെട്ടിടത്തിനോട് ചേര്‍ന്നുള്ള മാലിന്യം നിറഞ്ഞ പഴയ കിണറുകെട്ടും സംരക്ഷണഭിത്തിയും ഇടിഞ്ഞ് ആശുപത്രിയിലെ മലിനജലം റോഡിലൂടെ ഒഴുകി സെന്‍റ് തോമസ് സ്‌കൂള്‍ പരിസരത്തെത്തി മീനച്ചിലാറ്റില്‍ പതിക്കുന്നത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനം. ഇതിനായി എസ്റ്റിമേറ്റ് എടുക്കാനും മലിനജലം വ്യാപിക്കുന്നത് പരിഹരിക്കാനും മുനിസിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

താലൂക്ക് വികസനസമിതിയംഗം പീറ്റര്‍ പന്തലാനി ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി ദുരന്ത നിവാരണ ഫണ്ട് കളക്‌ടറോട് ആവശ്യപ്പെടാനും യോഗം ആര്‍ഡിഒയെ ചുമതലപ്പെടുത്തി. ആര്‍ഡിഒ പി.കെ. ദീപ താലൂക്ക് വികസനസമിതിയിലെ പരാതിയെത്തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു.

മാലിന്യം കൂമ്പാരം കൂട്ടിയിരിക്കുന്ന കിണറും സെപ്റ്റിക് ടാങ്ക് ഭാഗം മതില്‍ക്കെട്ടിടിഞ്ഞ് മെയിന്‍ റോഡിലേക്ക് മാലിന്യം ഒഴികിയെത്തി സെന്‌റ് തോമസ് സ്‌കൂള്‍ പരിസരത്ത് എത്തിച്ചേരുന്നതും നേരില്‍ കണ്ടു. സ്ഥലത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കു മലിനജലം ആശുപത്രി മതില്‍ക്കെട്ടിനുള്ളില്‍നിന്നു പുറത്തുവന്നു റോഡിലേക്ക് എത്തുന്നതും ആര്‍ഡിഒ നേരില്‍ കണ്ടു. അടിയന്തരമായി ആശുപത്രി സൂപ്രണ്ടിനോടും മുനിസിപ്പില്‍ സെക്രട്ടറിയോടും റിപ്പോര്‍ട്ട് നൽകാന്‍ ആര്‍ഡിഒ നിര്‍ദ്ദേശിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.