ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം; വിഷയം മന്ത്രിക്കു മുന്പിലും
Sunday, July 7, 2024 3:52 AM IST
ഭരണങ്ങാനം: ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യംകാരണം ജനം പൊറുതിമുട്ടി. കാര്‍ഷികവിളകളൊക്കെ തിന്നു തീര്‍ക്കുകയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. പച്ചക്കറിത്തൈകളും പച്ചപ്പുള്ള എന്തും ഇവറ്റകള്‍ നശിപ്പിക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഭരണങ്ങാനം പഞ്ചായത്തില്‍ അറവക്കുളം വാര്‍ഡില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ആഫ്രിക്കന്‍ ഒച്ചുകള്‍ ഓരോ ഭാഗത്തേക്കും വ്യാപിക്കുകയാണ്. ഇതു സംബന്ധിച്ച് വാര്‍ഡ് മെംബര്‍ റെജി വടക്കേമേച്ചേരി ഭരണങ്ങാനത്തുവച്ച് ഇന്നലെ കൃഷിമന്ത്രിക്കു മുമ്പിലും താലൂക്ക് വികസന സമിതിയിലും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കി.