കോട്ടയത്ത് യുഡിഎഫ് കൈവരിച്ച വിജയം അഭിമാനകരം
Thursday, June 20, 2024 6:49 AM IST
കോട്ടയം: കോട്ടയം പാർലമെന്‍റ് മണ്ഡലത്തിൽ യുഡിഎഫ് കൈവരിച്ച ഉജ്ജ്വലവിജയം ഏറ്റവും അഭിമാനകരമാണെന്ന് മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ പ്രസ്താവിച്ചു. കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടിയ കോട്ടയം മണ്ഡലത്തിൽ ജോസ് വിഭാഗത്തിനുണ്ടായ കനത്തപരാജയം ജനങ്ങളുടെ ശക്തമായ താക്കീതും മുന്നറിയിപ്പും ആണെന്ന് വ്യക്തമായിരിക്കുന്നു.

യുഡിഎഫിനെ വഞ്ചിച്ച് ഇടതുപക്ഷത്തേക്കു പോകാനുള്ള ജോസ് വിഭാഗത്തിന്‍റെ തീരുമാനം തെറ്റായിപ്പോയെന്ന് കാലം തെളിയിച്ചതായി മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസിന്‍റെ സമുന്നത നേതാക്കളായിരുന്ന അന്തരിച്ച കെഎം മാണിയും സിഎഫ് തോമസും മരണം വരെ യുഡിഎഫിനൊപ്പമാണ് നിലകൊണ്ടത്.


അതിന്‍റെ പിന്തുടർച്ചയായി കേരള കോൺഗ്രസിന്‍റെ സീനിയർ നേതാവ് പി.ജെ. ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫിനോടൊപ്പം രാഷ്‌ട്രീയ നിലപാട് സ്വീകരിച്ച കേരള കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനത്തെ അധ്വാനവർഗവും കർഷക ജനതയും പാർട്ടി അണികളും ജനാധിപത്യ- ഈശ്വര വിശ്വാസികളും ശരിവയ്ക്കുന്നതിന്‍റെ തെളിവാണ് കോട്ടയത്തെ യുഡിഎഫ് വിജയം എന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.