ഇല്ലാത്ത ഫെയര്‍സ്റ്റേജ്; സ്വകാര്യബസുകള്‍ അധികനിരക്ക് ഈടാക്കുന്നതായി പരാതി
Saturday, September 21, 2024 2:04 AM IST
കാഞ്ഞങ്ങാട്: ഇല്ലാത്ത ഫെയര്‍ സ്റ്റേജിന്‍റെ മറവില്‍ സ്വകാര്യബസുകള്‍ അധിക നിരക്ക് ഈടാക്കുന്നതായി പരാതി. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് മാവുങ്കാല്‍, കോട്ടപ്പാറ വഴി മലയോര മേഖലയിലേക്ക് പോകുന്ന സ്വകാര്യബസുകളാണ് ഫെയര്‍ സ്റ്റേജിന്‍റെ മറവില്‍ അധിക നിരക്ക് ഈടാക്കുന്നതായി പരാതിയുയര്‍ന്നത്. മടിക്കൈ, കാസര്‍ഗോഡ് റൂട്ടിലെ ബസുകളെല്ലാം മാവുങ്കാലിലേക്കു മിനിമം നിരക്കായ 10 രൂപ വാങ്ങുമ്പോള്‍, കോട്ടപ്പാറ വഴിയുള്ള ബസുകള്‍ 13 രൂപയാണ് ഈടാക്കുന്നത്.

കിഴക്കുംകരയില്‍ തങ്ങള്‍ക്ക് ഫെയര്‍സ്റ്റേജ് ഉള്ളതു കൊണ്ടാണ് അധിക നിരക്കു വാങ്ങുന്നതിന് കാരണമായി പറയുന്നത്. എന്നാല്‍, ഇത്തരമൊരു ഫെയര്‍ സ്റ്റേജ് ഇല്ലെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. 1974 ഒക്ടോബര്‍ 28നു പ്രാബല്യത്തില്‍ വന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലെ ഫെയര്‍സ്റ്റേജിലും 1974 ഒക്ടോബര്‍ 18നു നടന്ന ആര്‍ടിഎ യോഗത്തില്‍ അംഗീകരിച്ച കൊന്നക്കാട് ഒടയംചാല്‍ - കാഞ്ഞങ്ങാട് റൂട്ടിലെ ഫെയര്‍സ്റ്റേജുകളിലും കിഴക്കുംകര കാണാനില്ല. അതേസമയം കാഞ്ഞങ്ങാട്-കൊന്നക്കാട് റൂട്ടിനു 53.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്നാണ് ഫെയര്‍സ്റ്റേജ് നിര്‍ണയിച്ച രേഖയില്‍ പറയുന്നത്.

പൊതുമരാമത്ത് വകുപ്പിന്‍റെ രേഖകളിലും സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലഭിക്കാന്‍ കൊടുത്ത രേഖയിലും 49 കിലോമീറ്ററാണ് ഈ റൂട്ടിലുള്ള ദൂരം. ഈ രീതിയില‍ ഫെയർസ്റ്റേജ് പരിഷ്‌കരിച്ചാല്‍ കൊന്നക്കാടേക്ക് ടിക്കറ്റ് നിരക്കില്‍ 5-8 രൂപയുടെയും മാവുങ്കാല്‍ മുതല്‍ പരപ്പ വരെ 2-3 രൂപയുടെയും കുറവ് വരും.


ഇല്ലാത്ത കിഴക്കുംകര സ്റ്റേജിന്‍റെ മറവില്‍ മാത്രം പ്രതിദിനം അരലക്ഷം രൂപ സ്വകാര്യബസുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണു ആരോപണം. അതേസമയം കിഴക്കുംകരയില്‍ ഫെയര്‍സ്റ്റേജ് ഉള്ളതായി കെഎസ്ആര്‍ടിസി വിവരാവകാശ മറുപടിയില്‍ അവകാശപ്പെടുന്നുണ്ട്.

മോട്ടര്‍ വാഹന ചട്ടങ്ങള്‍ 1989, ചട്ടം 211 ആണ് ഇതിന് അധികാരം നല്കുന്നത്. ഹ്രസ്വദൂര യാത്രക്കാരില്‍ നിന്ന് അധികം പണം വാങ്ങുന്ന നടപടി അവസാനിപ്പിക്കണമെന്നാണു ആവശ്യം. വെള്ളരിക്കുണ്ട്-കാലിച്ചാനടുക്കം- ഏഴാംമൈല്‍-കാഞ്ഞങ്ങാട് റൂട്ടില്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ഓര്‍ഡിനറി സര്‍വീസ് ഇല്ലെങ്കിലും മുന്‍പ് ഇതുവഴി ഫെയര്‍ സ്റ്റേജ് നിര്‍ണയിച്ചിട്ടുണ്ട്.

സ്വകാര്യബസുകാര്‍ വാങ്ങുന്ന പോര്‍ക്കളം സ്റ്റേജ് ഒഴിവാക്കിയിട്ടു പോലും 40 കിലോമീറ്റര്‍ ദൂരത്തിനു 50 കിലോമീറ്ററിന്‍റെ ഫെയര്‍സ്റ്റേജ് ആണ് നിശ്ചയിച്ചിട്ടുള്ളത്.

സ്വകാര്യ ബസുകള്‍ ഏഴാംമൈല്‍ മുതല്‍ കാലിച്ചാനടുക്കം വരെ 10 കിലോമീറ്റര്‍ ഓടാന്‍ 15 കിലോമീറ്ററിന്‍റെ നിരക്ക് ഈടാക്കും. രണ്ടര കിലോമീറ്റര്‍ അകലത്തിൽ ഫെയർസ്റ്റേജുകള്‍ വേണമെന്ന് നിയമം പറയുമ്പോള്‍ ഇവിടെ ഒരു കിലോമീറ്ററില്‍ കുറഞ്ഞ ദൂരത്തിനു വരെ ഫെയര്‍ സ്റ്റേജുണ്ട്.

ശാസ്ത്രീയമായി പരിഷ്‌കരിച്ചാല്‍ തായന്നൂരില്‍ നിന്ന് കാഞ്ഞങ്ങാട് എത്താന്‍ 35ന് പകരം 28 രൂപ മതിയെന്നാണ് യാത്രക്കാര്‍ ഉന്നയിക്കുന്ന വാദം.