കണ്ണില്‍ 11 സെന്‍റിമീറ്റര്‍ നീളമുള്ള വിര!
Saturday, August 3, 2024 1:06 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ത്രേസ്യാമ്മാസ് കണ്ണാശുപത്രിയില്‍ നീലേശ്വരം സ്വദേശിയായ 65 കാരന്‍റെ കണ്ണില്‍നിന്ന് പുറത്തെടുത്തത് 11 സെന്‍റിമീറ്റര്‍ നീളമുള്ള വിരയെ. കണ്ണിന് കടുത്ത വേദനയും ചുവപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയതായിരുന്നു. പ്രമുഖ നേത്രരോഗ വിദഗ്ധ ഡോ.ത്രേസ്യാമ്മ ജോസ്, വിട്രിയോ റെറ്റിന സര്‍ജന്‍ ഡോ.കുര്യന്‍ ജോസ്, ഡോ.പ്രിയംവദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിരയെ കണ്ടെത്തി പുറത്തെടുത്തത്.

ജലാശയങ്ങള്‍ക്കു സമീപം ഈര്‍പ്പം അധികമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും പ്രാണികള്‍ അധികമുള്ള സാഹചര്യങ്ങളില്‍ ഇടപഴകുന്നവര്‍ക്കുമാണ് ഇത്തരം വിരകള്‍ ഭീഷണിയാകുന്നതെന്ന് ഡോ.ത്രേസ്യാമ്മ ജോസ് പറഞ്ഞു. 35 വര്‍ഷത്തെ സേവനത്തിനിടയില്‍ മൂന്നാംതവണയാണ് കണ്ണിന്‍റെ കാഴ്ചയെ മറയ്ക്കുന്ന അപകടകാരിയായ വിരയെ പുറത്തെടുക്കുന്നത്.


മാന്‍ചെള്ള്, മാംഗോ ഫ്ളൈ, മാന്‍ഗ്രൂസ് ഫ്ളൈ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട പ്രാണികള്‍ ശരീരത്തില്‍ കടിക്കുകയോ മുറിവുകളില്‍ ഇരിക്കുകയോ ചെയ്യുന്നത് വഴി നിക്ഷേപിക്കപ്പെടുന്ന ലാര്‍വ വളര്‍ച്ചയെത്തി വിരയായി മാറുന്നു. ഇവ പിന്നീട് എണ്ണത്തില്‍ വര്‍ധിക്കാനും ശരീരഭാഗങ്ങളില്‍ ചലിക്കാനും സാധ്യതയേറെയാണ്. ഇത്തരത്തില്‍ കടിയേറ്റിട്ടുള്ളവരെ ഒരു സാധാരണ പ്രാണി കടിക്കുമ്പോള്‍ അവയും വിരയുടെ വാഹകരായി മാറും.