ദുരന്ത ഭൂമിയിൽ രക്ഷാ സേനക്ക് സഹായവുമായി ചെമ്പേരി യംഗ് മൈൻഡ്സ് ക്ലബ് പ്രവർത്തകരും
Saturday, August 3, 2024 1:06 AM IST
ചെമ്പേരി: വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തി വരുന്ന സേനാംഗങ്ങൾക്ക് സഹായവുമായി യംഗ് മൈൻഡ്സ് ഇന്‍റർനാഷണൽ ചെമ്പേരി ടൗൺ ക്ലബ് പ്രവർത്തകരായ ഒരു സംഘം യുവാക്കളും. ദുരന്തമറിഞ്ഞയുടൻ ഇരിക്കൂർ എംഎൽഎ സജിവ് ജോസഫിന്‍റെ നേതൃത്വത്തിൽ ക്ലബ് പ്രസിഡന്‍റ് സാജു മണ്ഡപത്തിൽ, മുൻ പ്രസിഡന്‍റ് ജെറിൻ ജോസ് എന്നിവരുൾപ്പെടുന്ന സംഘമാണ് ആംബുലൻസുമായി ചൂരൽമലയിലെ ദുരന്ത സ്ഥലത്തേക്ക് എത്തിയത്.

പരിക്കേറ്റവരെയും മരിച്ച നിലയിൽ കണ്ടെടുക്കപ്പെട്ടവരേയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാനും വീടും ഉറ്റവരെയും നഷ്ടപ്പെട്ട് നിരാശ്രയരായവരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുമാണ് ഇവർ ആദ്യം സഹായം നൽകിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ "സ്റ്റിൽ' കമ്പനിയുടെ അംഗീകൃത വിതരണക്കാരനായ സംഘാംഗം ജെറിൻ ജോസ് ദുരന്ത സ്ഥലത്തെ രക്ഷാപ്രവർത്തനം സുഗമമാക്കാൻ ലഘു യന്ത്രോപകരണങ്ങൾ ഏറെ സഹായകരമാകുമെന്ന് മനസിലാക്കിയതോടെ ജർമനിയിലെ സ്റ്റിൽ കമ്പനി അധികൃതരുമായി ബന്ധപ്പെടുകയും കോൺക്രീറ്റ് കട്ടർ, മരം മുറിക്കുന്ന ചെയിൻ സോ, രക്ഷാപ്രവർത്തകർക്ക് കാലിൽ ധരിക്കാനുള്ള ബൂട്ട്സ്, എന്നിവയടക്കം മൂന്ന് ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളാണ് ലഭ്യമാക്കിയത്.


ഇവ ദുരന്ത സ്ഥലത്തെ രക്ഷാദൗത്യ ക്യാമ്പിലെത്തിച്ച് ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വി. സെബാസ്റ്റ്യന് കൈമാറി. ഇവർ രണ്ടു ദിവസങ്ങളിലായി രാവിലെ മുതൽ രാത്രി വരെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പിറ്റേന്ന് ചെമ്പേരിയിൽ നിന്ന് മൊബൈൽ ഫ്രീസർ, കോൺക്രീറ്റ് കട്ടർ തുടങ്ങിയവയുമായി ദുരന്ത സ്ഥലത്തെത്തിയ യംഗ് മൈൻഡ്സ് ക്ലബ് പ്രവർത്തകരായ ബിജു പേണ്ടാനത്ത്, ജിൽസൺ വെളിയത്ത്, പി.എസ്. ഷൈജു, ഇ.സി. സണ്ണി എന്നിവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.