മഴയ്ക്കൊപ്പം ഇലപൊഴിച്ചിലും റബർ കർഷകർ പ്രതിസന്ധിയിൽ
Saturday, August 3, 2024 1:06 AM IST
മടമ്പം: മലയോര മേഖലയിലടക്കമുള്ള തോട്ടങ്ങളിൽ റബറിന്‍റെ ഇലപൊഴിച്ചിലും കനത്ത മഴയും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതായി കർഷകർ പറയുന്നു. മരങ്ങളുടെ പച്ചിലകൾ അടക്കം പൊഴിഞ്ഞു വീഴുന്നത് കാരണം മരങ്ങൾ പലതും വേനൽക്കാലത്തേതു പോലെ ആയിട്ടുണ്ട്.

ആദ്യം കായ്കൾ അഴുകുകയും പിന്നീട് വളർച്ച പൂർത്തിയാകാത്ത ഇലകൾ പൊഴിഞ്ഞ് ചില്ലകളും ഉണങ്ങി നശിക്കുകയാണ്. റെയിൻ ഗാർഡ് ഉൾപ്പെടെയുള്ള ഒരുക്കിയാണ് മഴക്കാലത്ത് കർഷകർ ടാപ്പിംഗ് നടത്തുന്നത്. ഇതിനായി തന്നെ വലിയ സാന്പത്തിക ബാധ്യവരുമെന്നിരിക്കെ ഉത്പാദനം കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

മഴയെത്തുടർന്നു മരുന്നടിക്കാൻ കഴിയാതെപോയ തോട്ടങ്ങളുമുണ്ട്. വൻകിട തോട്ടക്കാർ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്തി മരുന്നടിക്കുന്പോൾ ചെറുകിട കർഷകർ ഇതൊന്നും സാധ്യമാകാതെ മഴ മാറുന്നതിനായി കാത്തിരിക്കുകയാണ്.


ടാപ്പിംഗ് മുടങ്ങുന്ന അവസ്ഥ

ഇലപൊഴിച്ചിലിനെ തുടർന്ന് ടാപ്പിംഗ് മുടങ്ങിയ അവസ്ഥയാണ്. മരുന്നടിക്കുന്നതിനും മഴ തടസമാകുകയാണ്. മഴക്കാലത്ത് റെയിൻ ഗാർഡ് ഉൾപ്പെടെയുള്ളവ ഒരുക്കാൻ തന്നെ വലിയ ചെലവ് വരുന്നുണ്ട്. അതിനിടെയുണ്ടായ ഇലപൊഴിച്ചിലും ഉത്പാദനക്കുറവും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. മഴകാരണം പലയിടത്തും മരങ്ങൾ കടപുഴകി വീഴുന്നതും കർഷകർക്ക് വലിയ നഷ്ടം സൃഷ്ടിക്കുന്നുണ്ട്.

-ടോമി മാത്യു കുഴിക്കാട്ട്
കർഷകൻ