കാർട്ടൂണിസ്റ്റ് ദിവാകരന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമ്മാനിച്ചു
Saturday, August 3, 2024 1:06 AM IST
കണ്ണൂർ: വിശ്രമജീവിതം നയിച്ചു വരുന്ന കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ദിവാകന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി സമ്മാനിച്ചു. കാർട്ടൂൺ എന്ന കല സമൂഹത്തെ നേരെ നയിക്കാൻ സാധിക്കുന്ന ശക്തമായ ആയുധമാണെന്ന് മന്ത്രി പറഞ്ഞു.

ഈ കലയെ ആദ്യകാലങ്ങളിൽ പൊതുപ്രവർത്തകർക്ക് ഭയമായിരുന്നു. അവർ തെറ്റുകൾ ചൂണ്ടി കാണിക്കുന്ന കാർട്ടൂണുകളെ സ്വീകരിച്ചിരുന്നു. വിമർശനം ഉൾക്കൊണ്ടിരുന്നു. എന്നാലിപ്പോൾ ആ കാലം നമുക്ക് നഷ്ടപ്പെട്ടുവെന്ന് മന്ത്രി കടന്നപ്പള്ളി പറഞ്ഞു.


കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്, ട്രഷറർ പി.യു. നൗഷാദ്, കാർട്ടൂണിസ്റ്റ് സുരേന്ദ്രൻ വാരച്ചാൽ, മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, ആർട്ടിസ്റ്റ് മഹേഷ് മാറോളി, ജെ.പി. നിർമലഗിരി, ജയരാജ് വെള്ളൂർ എന്നിവർ പങ്കെടുത്തു. കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ സോണിന് വേണ്ടി പ്രസിഡന്‍റ് കേണൽ വി.പി. സുരേശൻ ഉപഹാര സമർപ്പണം നടത്തി.