ഉരുൾപൊട്ടൽ ഭീഷണിയിൽ രണ്ടു കുടുംബങ്ങൾ
Saturday, August 3, 2024 1:06 AM IST
ഇരിട്ടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജനം നടുങ്ങി നിൽക്കുമ്പോൾ അയ്യൻകുന്ന് പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഭീഷണിയിൽ രണ്ടും കുടുംബങ്ങൾ. 2018ലെ പ്രളയത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വാണിയപ്പാറ ചരൾ റോഡിൽ മുരിക്കുംകരിയിൽ താമസിക്കുന്ന കരോട്ട് സുലോചന, കുളമറ്റത്തിൽ ലിസി എന്നിവരുടെ കുടുംബങ്ങളാണ് ഓരോ മഴക്കാലത്തും ഭീതിയോടെ കഴിയുന്നത്. ഉരുൾപൊട്ടൽ സാധ്യത അധികമുള്ള പാറയ്ക്കാമലയുടെ താഴ്ന്ന പ്രദേശത്താണ് ഇരുവരുടെയും വീടുകൾ.

2018 ലെ പ്രളയത്തിനു ശേഷം രണ്ടു കുടുംബങ്ങളും ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. തോടിനോടു ചേർന്ന് അതീവ അപകടസാധ്യതയുള്ള പ്രദേശത്താണ് ഇരുവരുടെയും വീടുകൾ. നാലും അഞ്ചും സെന്‍റ് ഭൂമി മാത്രമുള്ള ഇവർക്ക് സ്വന്തമായി മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ കഴിവുമില്ല. ഈ സാഹചര്യത്തിൽ

സുരക്ഷിതസ്ഥാനത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സർക്കാരിന് നിവേദനം നൽകിയിരുന്നു. എന്നാൽ, സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവർ പറഞ്ഞു. മഴക്കാലമായാൽ കൈയിൽ കിട്ടുന്ന സാധനങ്ങളും വാരികെട്ടി ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ.

അപകടസാധ്യതാ മേഖല

ചെറിയ തോതിലുള്ള ഉരുൾപൊട്ടൽ ഉണ്ടായാൽ പോലും വലിയ അപകടസാധ്യതയുള്ള സ്ഥലത്താണ് ഇരുകുടുംബങ്ങളുടെയും വീടുകൾ. കഴിഞ്ഞ ദിവസം പാറയ്ക്കാമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ സമയത്ത് രണ്ട് കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. 2018 ലെ ഉരുൾപൊട്ടലിന് ശേഷം മഴ കനക്കുന്നതോടെ അധികൃതർ ആദ്യം മാറ്റിപാർപ്പിക്കുന്നതും ഇവരെയാണ്. രണ്ടു വീടുകളിലും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകൾ ഉൾപ്പെടെ ക്വാറിയിൽ നിന്നുള്ള വെള്ളം കലർന്ന് മലിനമാകുന്നതായും പരാതിയുണ്ട്.


ലൈഫിൽ വീട്
അനുവദിച്ചു

നാലു സെന്‍റ് സ്ഥലത്തെ ഷീറ്റിട്ട വീട്ടിൽ വർഷങ്ങളായി കഴിയുന്ന ലിസിക്കും കുടുംബത്തിനും ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും അപകട ഭീഷണിയുള്ള ഇവിടെ തന്നെ വീട് നിർമിച്ചിട്ട് എന്ത് കാരമ്യമെന്നാണ് ഇവർ ചോദിക്കുന്നത്. പ്രത്യേക സാഹചര്യം പരിഗണിച്ച് സർക്കാർ തലത്തിൽ അടിയന്തര സഹായം നൽകി മറ്റൊരിടത്തേക്ക് വീടും സ്ഥലവും അനുവദിക്കണമെന്നാണ് ഈ കുടുംബത്തിന്‍റെ ആവശ്യം.

വിധവയായ സുലോചനയുടേതും സമാന അവസ്ഥയാണ്. ഇരുവരുടെയും കാര്യത്തിൽ പഞ്ചായത്തിനും ആശങ്കയുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് ചെയ്തു കൊടുക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ. അതുകൊണ്ടു തന്നെ സർക്കാർ ഇരുവരുടെയും കാര്യത്തിൽ ഇടപെടേണ്ടതുണ്ടെന്നാണ് ജനപ്രതിനിധികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.