അന്തർസംസ്ഥാന പാതയിൽ ഷിരൂരിന് സമാന സാഹചര്യം
Friday, August 2, 2024 7:13 AM IST
ഇരിട്ടി: അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി പാലം മുതൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിനു സമീപവരെയുള്ള കുന്ന് ഇടിച്ചിൽ ഭീഷണിയിൽ. ഇതോടെ കർണാകടയിലെ ഷിരൂരിന് സമാനമാ സാഹചര്യമാണ് ഇവിടെ ഉടെലെടുത്തിരിക്കുന്നത്. മഴ ശക്തമായതോടെ കുന്നിന്‍റെ പലയിടത്തും മണ്ണിടിഞ്ഞിരുന്നു. ഇത് കുന്നിൻ മുകളിലെ വീടുകൾക്കും ഭീഷണിയാകുന്നുണ്ട്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന കുന്നിന് താഴെയായുള്ള സ്ഥലത്താണ് മിക്കവാറും ദീർഘദൂര ലോറി ഡ്രൈവർമാർ വിശ്രമത്തിനായി തെരഞ്ഞെടുക്കുന്നതും. ഇത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ലോക ബാങ്ക് സഹായത്തോടെ നാലുവർഷം മുന്പാണ് കെഎസ്ടിപി ഈ റോഡ് നവീകരിച്ചത്. നവീകരണ വേളയിൽ കുന്നിന്‍റെ നൂറ് മീറ്ററിലധികം ഉയരത്തിൽ മണ്ണ് നീക്കിയായിരുന്നു റോഡ് വീതി കൂട്ടിയത്. ഇപ്പോൾ ഉറപ്പില്ലാത്ത മണ്ണും പാളികല്ലുകളും പലതും ഇളക്കം തട്ടിയ രീതിയിലാണ് .നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന് താഴെയായാണ് ഇരിട്ടി പുഴ ഒഴുകുന്നത്. ശക്തമായ മണ്ണിടിച്ചിൽ സംഭവിച്ചാൽ റോഡിലെ വാഹനങ്ങളടക്കം പുഴയിലേക്കാണ് ചെന്നു പതിക്കുക.


സംരക്ഷണ ഭിത്തി നിർമിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു. പലപ്പോഴായി വിദഗ്ദ്ധ സംഘങ്ങൾ പരിശോധിച്ചു പോയതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല.

റസ്റ്റ് ഹൗസിനു സമീപം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് മാത്രം മൂന്നു മീറ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചത് മാത്രമാണ് ചെയ്ത ഏക പ്രവൃത്തി.

നേരത്തേ തന്നെ അപകട സാഹചര്യം ചുണ്ടിക്കാട്ടിയ വളവുപാറയിലെ മലയുടെ ഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണ് രണ്ട് ദിവസം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു . കൂട്ടുപുഴ ചെക്ക് പോസ്‌റ്റിനു സമീപവും കീഴൂർക്കുന്ന് ഭാഗത്തും കുന്നോത്ത് എസ്‌റ്റേറ്റ് വളവ് മേഖലയിലും സമാന രീതിയിലുള്ള അപകട ഭീഷണിയുണ്ട്.

അപകട സാഹചര്യം കണക്കിലെടുത്ത് ഇരിട്ടി പാലം മുതൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലം ഇന്നലെ മുതൽ പായം പഞ്ചായത്ത് പാർക്കിംഗ് നിരോധിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് അന്തർ സംസ്ഥാന പാതയിലെ അപകട ഭീഷണി പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.