തളിപ്പറന്പ് മേഖലയിൽ വൻ കവർച്ച
Friday, August 2, 2024 7:13 AM IST
തളിപ്പറമ്പ്: തളിപ്പറന്പ് മേഖലയിൽ വ്യാപക കവർച്ച. പട്ടുവത്തും ആന്തൂരിലും പട്ടുവം കടവിലും അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മൂന്നു വീടുകളിൽ നിന്നുമായി 42 പവനും നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടു.

പട്ടുവത്ത് കേരള മുസ്‌ലിം ജമാ അത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റും തളിപ്പറന്പ് അൽ മഖർ സുന്നി ജനറൽ സെക്രട്ടറിയുമായി പട്ടുവം കെ.പി. അബൂബക്കർ മുസ്‌ല്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. അബൂബക്കർ മുസ്‌ല്യാർ എളന്പേരത്തെ മകളുടെ വീട്ടിലാണ് താമസിക്കുന്നത്. ഇന്നലെ രാവിലെ പട്ടുവം സ്കൂളിനടുത്ത് താമസിക്കുന്ന മുസല്യാരുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.

വീടിന്‍റെ മുകൾ നിലയിൽ കയറിയ മോഷ്ടാവ് വാതിൽ കന്പിപ്പാര ഉപയോഗിച്ച് തുറന്നാണ് അകത്ത് കടന്നത്. അലമാരയുടെ മുകളിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് സ്വർണാഭരണവും പണവും കവർന്നത്. മറ്റു മുറികളിലെ അലമാരകളും വാരി വലിച്ചിട്ട നിലയിലാണ്. ജനൽ കിടക്കവിരി കൊണ്ട് മറച്ചിരുന്ന നിലയിലായിരുന്നു. വീടിനകത്തുള്ളയാളെ സമീപത്തെ വീട്ടുകാർ കാണാതിരിക്കാനായിരിക്കും മോഷ്ടാവ് ഇങ്ങിനെ ചെയ്തെന്ന് പോലീസ് സംശയിക്കുന്നു.

തളിപ്പറന്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസും വിരലടയളാ വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ചു മാസം ഇതിന് സമീപത്തെ അബൂബക്കർ എന്നയാളുടെ വീട്ടിൽ നിന്ന് 15 പവനും അഞ്ചു ലക്ഷം രൂപയും മോഷണം പോയിരുന്നു.


ആന്തൂർ കാവിന് സമീപം ചേനൻ തങ്കമണി, പട്ടുവം കടവിന് സമീപം കെ.എ.അനീസ് എന്നിവരുടെ വീടുകളിലും കവർച്ച നടന്നു. തങ്കമണിയുടെ വീട്ടിൽനിന്ന് മൂന്നര ലക്ഷം രൂപയും ഒന്നേ മുക്കാൽ സ്വർണമാലയുമാണ് കവർന്നത്. തങ്കമണി തളിയിലെ ബന്ധുവിന്‍റെ മരണാന്തര ചടങ്ങിന് പങ്കെടുക്കാനായി ഇന്നലെ രാവിലെ ഒൻപതിന് വീടുപൂട്ടി പോയതായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാതിലിന്‍റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവരുകയായിരുന്നു. പേരക്കുട്ടിയുടെ വിവാഹത്തിനായി കൊടുക്കാനായി കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നും എടുത്ത് സൂക്ഷിച്ചതായിരുന്നു പണം. തളിപ്പറന്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പട്ടുവം കടവിന് സമീപത്തെ കെ.എ അനീസിന്‍റെ അടച്ചിട്ട ഖദീജ മന്‍സില്‍ എന്ന വീട്ടിൽ ഇക്കഴിഞ്ഞ 27 ന് രാവിലെ പത്തിനും ഇന്നലെ രാവിലെ ഏഴരക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. വീടിന്‍റെ താഴെ നിലയിലും മുകളിലെ നിലയിലും ഉണ്ടായിരുന്ന അലമാരകള്‍ കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെപോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.