ബെയ്‌ലി പാലം നിർമാണ സാമഗ്രികൾ വയനാട്ടിലേക്ക് കൊണ്ടുപോയില്ല; കണ്ണൂർ ഡിഎസ്‌സിയിലേക്ക് മാറ്റി
Friday, August 2, 2024 7:13 AM IST
മട്ടന്നൂർ: ബെയ്‌ലി പാലം നിർമാണത്തിനായി ഡൽഹിയിൽ നിന്നും സൈന്യം എത്തിച്ച നിർമാണ സാമഗ്രികൾ വയനാട്ടിലേക്ക് കൊണ്ടു പോയില്ല. ഇവ കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർ (ഡിഎസ്‌സി) കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ വയനാട്ടിൽ എത്തിച്ചിരുന്ന നിർമാണ സാമഗ്രികൾ ബെയ്‌ലി പാലം നിർമാണത്തിന് മതിയാകാതെ വരികയാണെങ്കിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു

ഇവവ്യോമസേനയുടെ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. സൈനിക കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചാൽ വയനാട്ടിലേക്ക് കൊണ്ടു പോകാനായിരുന്നു തീരുമാനം. ഇതിനിടെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ ബെയ്‌ലി പാലം നിർമാണം പൂർത്തിയായതോടെ മട്ടന്നൂർ വിമാനത്താവളത്തിൽ ലോറികളിൽ കയറ്റിയ സാമഗ്രികൾ ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂർ ഡിഎസ്‌സി കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇരുമ്പുപാളികളും മറ്റുമായി 17 ചരക്കു ലോറികളിലാണ് വയനാട്ടിലേക്ക് കൊണ്ടു പോകാനായി ഒരുക്കി നിർത്തിയിരുന്നത്.